ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ശാന്തി മന്ദിരത്തിൽ കഴിഞ്ഞിരുന്ന മുംബെയ് സ്വദേശിനി ജ്യോതിയും കൈക്കുഞ്ഞും സ്വദേശത്തേക്ക് മടങ്ങി. ആറ് മാസം മുമ്പാണ് കോട്ടയം സ്വദേശിയായ യുവാവിനൊപ്പം ജ്യോതി കേരളത്തിലെത്തിയത്. നേരത്തെ കേസിൽ പ്രതിയായ യുവാവ് ജയിലിലായതോടെ, ഗർഭിണിയായ യുവതിയുടെ സംരക്ഷണം പൊലീസ് നിർദ്ദേശ പ്രകാരം ആലപ്പുഴ നഗരസഭ ഏറ്റെടുക്കുകയായിരുന്നു. മഹിളാമന്ദിരം ജീവനക്കാരുടെയും അധികൃതരുടെയും സംരക്ഷണയിൽ ജ്യോതി വനിതാശിശു ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകി. നഗരസഭാ ഭരണസമിതി ജ്യോതിയുടെ മുംബെയിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടതിനെ തുടർന്ന് അവർ ആലപ്പുഴയിലെത്തി അമ്മയെയും കഞ്ഞിനെയും ഏറ്റെടുക്കുകയായിരുന്നു. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മയുടെ നേതൃത്വത്തിൽ അവരെ ബന്ധുക്കൾക്കൊപ്പം യാത്രയാക്കി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ, വാർഡ് കൗൺസിലർ ബി.നസീർ, മഹിളാ മന്ദിരം സൂപ്രണ്ട് നിഷ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |