മിഷിഗന്‍: മകന്‍ സ്‌കൂളിലെ നാല് സഹപാഠികളെ വെടിവെച്ച് കൊന്ന കേസില്‍ വിചാരണ നേരിട്ട് മാതാപിതാക്കള്‍. മനപൂര്‍വമല്ലാത്ത നരഹത്യ കേസിലാണ് ഏഥന്‍ ക്രംബ്‌ളിയുടെ മാതാപിതാക്കളായ ജെന്നിഫര്‍ ക്രംബ്‌ളി, ജെയിംസ് ക്രംബ്‌ളി എന്നിവര്‍ വിചാരണ നേരിടുന്നത്. മാനസികമായി സംഘര്‍ഷം അനുഭവിച്ചിരുന്നതാണ് ഏഥന്‍ കൊലപാതകങ്ങള്‍ ചെയ്യാന്‍ കാരണം. എന്നാല്‍ മകന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാനോ ഒപ്പം സമയം ചിലവഴിക്കാനോ രക്ഷിതാക്കള്‍ സമയം കണ്ടെത്തിയില്ലെന്നാണ് പ്രധാനമായും ഇവര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മകന് കൈകാര്യം ചെയ്യാന്‍ തോക്ക് ലഭ്യമാക്കിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 14നും 17നും ഇടയില്‍ പ്രായമുള്ളവരാണ് വെടിയേറ്റ് മരിച്ച നാല് വിദ്യാര്‍ത്ഥികളും. ഈ കേസില്‍ ജീവപര്യന്തം ശിക്ഷയാണ് കോടതി ഏഥന് നല്‍കിയത്. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സമയത്ത് മകനൊപ്പം സമയം ചിലവഴിക്കാതെ ജെന്നിഫര്‍ ഹോട്ടല്‍ മുറികളില്‍ സെക്‌സ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് കോടതിക്ക് മുമ്പിലുള്ള വെളിപ്പെടുത്തല്‍.
മകന്‍ കൊലപാതകം നടത്തിയ സമയം ജെന്നിഫറുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് അവളുടെ സുഹൃത്ത് ബ്രയാന്‍ മെലോഷെ പൊലീസിനു മൊഴി നല്‍കിയിരുന്നു. ജെന്നിഫറും ബ്രയാനും ഹോട്ടലുകളില്‍ സെക്‌സ് പാര്‍ട്ടികള്‍ നടത്തിയിരുന്നു. 'അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍' എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അപരിചിതരെ കണ്ടെത്തുകയും ജോലി കഴിഞ്ഞ് ഹോട്ടലില്‍ അവരുമായി കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.
എന്നാല്‍ സെക്‌സ് പാര്‍ട്ടിക്ക് വേണ്ടി ഹോട്ടലുകളില്‍ പോയിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം ജെന്നിഫര്‍ നിഷേധിച്ചു. ഹോട്ടല്‍ മുറികളില്‍ പോയത് സെക്‌സ് പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും അത് തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ജെന്നിഫര്‍ പറഞ്ഞു. മകന്‍ കൊലപാതകം ചെയ്യുമെന്ന് അറിയില്ലായിരുന്നു എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും മകനെ കൃത്യമായി നോക്കാന്‍ സമയം കണ്ടെത്തിയിരുന്നെങ്കില്‍ കൊലപാതകങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.
നേരിട്ട് കൊലപാതകത്തില്‍ പങ്കെടുക്കകയോ കുട്ടികള്‍ക്കെതിരെ നിറയൊഴിക്കുകയോ ചെയ്തില്ലെന്ന് സാങ്കിതേകമായി പറയാമെങ്കിലും മകനെയും അവന്റെ ബുദ്ധിമുട്ടുകളേയും മനസ്സിലാക്കാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നാണ് പ്രോസിക്യൂഷന്റെ മറ്റൊരു വാദം. എന്നാല്‍ മകന്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്യുമെന്ന് മാതാപിതാക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും മകന്‍ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ വിചാരണ ചെയ്യുന്നത് ശരിയല്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |