SignIn
Kerala Kaumudi Online
Saturday, 27 July 2024 8.13 AM IST

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് അതിവേഗം, മരുന്നുകളെ പ്രതിരോധിക്കും, കൊവിഡിന് ശേഷം ആശങ്ക പരത്തി പുതിയ രോഗം

d

ലോകത്തെ തന്നെ മുൾമുനയിൽ നിറുത്തി ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത മഹാമാരിയായിരുന്നു കൊവിഡ്. വാക്സിനുകൾ കണ്ടുപിടിച്ച ശേഷമാണ് കൊവിഡ് രോഗത്തിന് ശമനമുണ്ടായത്. എന്നിട്ടും കൊവിഡ് ലക്,ണങ്ങളോടെയുള്ള രോഗങ്ങൾ ഇപ്പോഴും സജീവമാണ്. ഇപ്പോഴിതാ കൊവിഡ് മഹാമാരിക്ക് ശേഷം ആശങ്ക പടർത്തി ഫംഗൽ രോഗം പടരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അമേരിക്കയിലാണ് കാൻഡിഡ ഓറിസ് എന്ന ഫംഗസ് ബാധ പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ഈ ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ പലതരത്തിലാണ്. ജനുവരി പത്തിനാണ് ആദ്യ കേസ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത് . പിന്നാലെ മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.

കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവരെയാണ് ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫംഗസ് ബാധയുണ്ടാകാം.

ചെവിയിലോ, തുറന്ന മുറിവുകളിലോ രക്തത്തിലാകെയോ അണുബാധ പിടിപെടാം. പലരിലും പലരീതിയിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. ചിലരിൽ രോഗമൊന്നുമില്ലാതെ തന്നെ ത്വക്കിന് പുറത്തും ശരീരഭാഗങ്ങളിലും ഫംഗസ് കാണപ്പെടാം.. ഈ ഫംഗസ് മറ്റുള്ളവരിലേക്കും പടരാം. രോഗികൾ സ്പർശിച്ച പ്രതലങ്ങൾ, ഉപയോഗിച്ച വസ്തുക്കൾ ഇവ വഴി അണുബാധ പടരാം. രോഗബാധിതർ‌ക്ക് ഐസൊലേഷൻ നിർബന്ധമാണ്. അണുവിമുക്തമായ ഇടത്തേക്കായിരിക്കണം രോഗിയെ മാറ്റേണ്ടേത്,

2009ൽ ജപ്പാനിലാണ് ആദ്യമായി കാൻഡിഡ ഓറിസ് റിപ്പോർ‌‌ട്ട് ചെയ്തത്. ഈ ഫംഗസിന് ആന്റി ഫംഗൽ മരുന്നുകളെ പ്രതിരോധിക്കാനാവും, ഇംഗ്ലണ്ടിൽ 2016ൽ തേ ഫംഗസ് ബാധ റിപ്പോ‌ർട്ട് ചെയ്യപ്പെട്ടിരുന്നു. ഊ ഫംഗസ് മരുന്നു മൂലം പ്രതിരോധിക്കാൻ കഴിയില്ലെന്നും ഗവേഷകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, US, COVID, CANDIA AURIS VIRUS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.