എടക്കര: നാടുകാണി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി റോഡിന്റെ വശങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് നിസാര പരിക്കേറ്റ ജീവനക്കാർ ആശുപത്രിയിലേക്ക് പോയ തക്കം നോക്കി ലോറിയിലെ എട്ട് ടൺ ഉറുമാമ്പഴം മോഷണം പോയി. ആന്ധ്രയിൽ നിന്നും പൊന്നാനിയിലേക്ക് ഉറുമാമ്പഴവുമായി വന്ന ലോറിയാണ് ശനിയാഴ്ച രാത്രിയിൽ ചുരത്തിലെ ജാറത്തിന് സമീപം അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയാണ് ലോറിയുടെ ഉടമ. മൈസൂർ സ്വദേശികളാണ് ജീവനക്കാർ. നിസാര പരിക്കേറ്റ ഇവർ വഴിക്കടവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ഇവർ വീണ്ടും അപകട സ്ഥലത്തെത്തുന്നത്. അപ്പോഴാണ് ഉറുമാംപഴം പൂർണമായി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ടാങ്കിൽ നിന്നും ഡീസൽ മുഴുവൻ ഊറ്റിയെടുത്തിട്ടുണ്ട്. കൂടാതെ വാഹനത്തിന്റെ താക്കോലും കാണാനില്ല. ജില്ല ലോറി ഉടമസ്ഥ സംഘം ഭാരവാഹി ഹനീഫ ആലങ്ങാടന്റെ നേതൃത്വത്തിൽ വഴിക്കടവ് പൊലീസിൽ പരാതി നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |