കൊച്ചി: നീണ്ട കാത്തിരിപ്പിനുശേഷം കെട്ടിപ്പടുത്ത സ്വപ്നഭവനം ഗൃഹപ്രവേശനം നടത്തി അടുത്ത ദിവസം തകർന്നതിന്റെ ഞെട്ടലിലാണ് ചൂരക്കാട് ശ്രീവിലാസത്തിൽ ശ്രീനാഥും ഭാര്യ ശ്രീക്ഷ്മിയും. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് അമ്പത് മീറ്റളോളം മാറിയാണ് ശ്രീനാഥിന്റെ പുതിയ വീട്. ഞായറാഴ്ചയായിരുന്നു ഗൃഹപ്രവേശം. ഇന്നലെ പുതിയ വീട്ടിലേക്ക് താമസം മാറ്റാനിരിക്കെയാണ് ദുരന്തം. വീടിന്റെ ഭൂരിഭാഗം ജനലുകളും ഏതാനും കതകുകളും സ്‌ഫോടനത്തിൽ പൂർണമായി തകർന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്ന് ശ്രീനാഥ് പറഞ്ഞു. വീട്ടുപകരണങ്ങൾ വാങ്ങാൻ പുറത്തേക്ക് പോകാനിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
ഹൗസിംഗ് ലോണും ഗോൾഡും ലോണും എടുത്താണ് വീട് നിർമ്മിച്ചത്. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. നിലവിൽ താസിക്കുന്ന വാടക വീട്ടിൽ നിന് 15ന് മാറേണ്ടതുണ്ട്. ജീവിതം പ്രതിസന്ധിയിലായെന്നും ശ്രീനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |