പനവല്ലി: മാനന്തവാടി ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഗ്നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിനത്തിൽ. ആനയുടെ കഴുത്തിലെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടി.
പനവല്ലി എമ്മട്ടി വനമേഖലയിലാണ് ആനയിപ്പോൾ ഉള്ളത്. ഇന്നലെ രാത്രിയാണ് ആന പനവല്ലിയിലെത്തിയത്. ദൗത്യസംഘം വനത്തിനുള്ളിലേക്ക് പുറപ്പെട്ടു. വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ സ്ഥലത്തെത്തിയിട്ടുണ്ട്. തിരുനെല്ലിയിലെ തന്നെ മാനിവയൽ അമ്മക്കാവ് പ്രദേശത്തായിരുന്നു ഇന്നലെ ബേലൂർ മഗ്ന നിലയുറപ്പിച്ചത്. രണ്ടുതവണ ആനയുടെ തൊട്ടടുത്തുവരെ ദൗത്യസംഘം എത്തിയെങ്കിലും മയക്കുവടി വയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
കർണാടക വനം വകുപ്പ് കഴിഞ്ഞ നവംബർ 30ന് റേഡിയോ കോളർ ഘടിപ്പിച്ച് മോലഹളളി വനത്തിലേക്ക് വിട്ട കാട്ടാനയാണ് ബേലൂർ മഗ്ന. ആറ് ദിവസം മുമ്പ് ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിന് സമീപമെത്തിയ ആന കർഷകനായ അജീഷിന്റെ ജീവനെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |