കൊച്ചി: മലയാള സിനിമാനിർമ്മാതാക്കളുമായി തിയേറ്റർ ഉടമാസംഘം വീണ്ടും ശീതസമരത്തിൽ. 23മുതൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. സിനിമകൾ 42 ദിവസത്തിനുശേഷമേ ഒ.ടി.ടിയിൽ പ്രദർശിപ്പിക്കാവൂ എന്ന ധാരണ ഒരുവിഭാഗം നിർമ്മാതാക്കൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
സിനിമകൾ മൂന്നോനാലോ ആഴ്ചകൾക്കകം ഒ.ടി.ടിയിൽ എത്തുന്നതോടെ തിയേറ്ററുകളിൽ പ്രേക്ഷകർ കുറയുകയാണെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു. ഏതാനും നിർമ്മാതാക്കൾ ചേർന്നുണ്ടാക്കിയ 'കണ്ടന്റ് മാസ്റ്ററിംഗ് സിസ്റ്റം' തിയേറ്റുകളിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇവർ തയ്യാറാക്കുന്ന ഫോർമാറ്റിൽ സിനിമ കാണിക്കണമെങ്കിൽ 5 ലക്ഷം രൂപയുടെ പ്രൊജക്ടർ വേറെ വാങ്ങേണ്ട സ്ഥിതിയാണ്. പ്രതിസന്ധിയിൽ നിൽക്കുന്ന തിയേറ്ററുകൾക്ക് ഈ ചെലവ് താങ്ങാനാകില്ല. സിനിമാരംഗത്തെ അരക്ഷിതാവസ്ഥ ഒഴിവാക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്നും കെ. വിജയകുമാർ പറഞ്ഞു. റിലീസ് മുടക്കി പ്രതിഷേധത്തിൽ മൾട്ടിപ്ലക്സുകൾ പങ്കാളികളാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |