ന്യൂഡൽഹി: കോൺഗ്രസ് എം പി മനീഷ് തിവാരി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമെന്ന് അദ്ദേഹത്തിന്റെ ഓഫീസ്. മനീഷ് തിവാരിക്ക് ബി ജെ പിയുമായി ബന്ധമുണ്ടെന്നും പഞ്ചാബിലെ ലുധിയാന മണ്ഡലത്തിൽ മത്സരിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
'മനീഷ് തിവാരി ബി ജെ പിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം തന്റെ നിയോജക മണ്ഡലത്തിലാണ്.അവിടെ വികസന പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണ്. ഇന്നലെ രാത്രി അദ്ദേഹം ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ താമസിച്ചു' - എംപിയുടെ ഓഫീസ് അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകൻ നകുലും മറ്റ് എംപിമാരും ബി ജെ പിയിൽ ചേർന്നേക്കുമെന്ന ഊഹപോഹങ്ങൾ ശക്തമാകുന്നതിനിടെയിലാണ് മനീഷ് തീവാരി കോൺഗ്രസ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അതേസമയം, കമൽനാഥ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അത് സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |