SignIn
Kerala Kaumudi Online
Sunday, 06 July 2025 1.07 AM IST

വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയിരുന്ന കമ്പനികൾ ഏതൊക്കെ, നികുതി ഇളവ് നൽകിയോ? മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

Increase Font Size Decrease Font Size Print Page
vd-satheesan

കൊച്ചി: വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറ‌ഞ്ഞു. സമരാഗ്നി പ്രക്ഷോഭയാത്രയുടെ വേദിയിലായിരുന്നു വി ഡി സതീശൻ ചോദ്യങ്ങൾ ചോദിച്ചത്.

  • എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും എക്സാലോജിക് എടുത്ത ലോണിന്റെ ഗണ്യമായ തുക എവിടെപ്പോയി ?
  • എക്‌സാലോജിക് കമ്പനിക്ക് പണം നൽകിയ ഏജൻസികൾക്ക് എന്തെങ്കിലും നികുതി ഇളവ് നൽകിയിട്ടുണ്ടോ ?
  • നിരവധി കമ്പനികളും എക്‌സാലോജിക്കിലേക്ക് മാസപ്പടി അയച്ചിരുന്നു. അത് ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ?
  • എക്‌സാലോജിക് കമ്പനിയെ കുറിച്ചുള്ള അന്വേഷണം മൂന്ന് വർഷം ഇ ഡി നടത്താതിരുന്നത് എന്തുകൊണ്ട് ?
  • ഏതൊക്കെ ഏജൻസികളാണ് എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത് ?

അതേസമയം, കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണാ വിജയന്റെ എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. എക്‌സാലോജിക് - സിഎംആർഎൽ ഇടപാടുകളിൽ എസ് എഫ് ഐ ഒക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.

വിഷയത്തെക്കുറിച്ച്‌ കമ്പനി കാര്യനിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഒഫ് കമ്പനീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയതാണ്. അന്വേഷണത്തോട് തങ്ങൾ പൂർണമായും സഹകരിച്ചിരുന്നു. അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു എക്സാലോജിക് കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകിയത്. എക്സാലോജിക്കിന്റെ ആസ്ഥാനം ബംഗളുരുവിൽ ആയതിനാലാണ് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

TAGS: V D SATHEESAN, PINARAYI VIJAYAN, EXALOGIC, VEENA VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.