പറവൂർ: ആലുവ നഗരത്തിലൂടെ അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ശ്രീമൂലനഗരം പള്ളത്തോട്ടംവീട്ടിൽ വിനീതിന് (28) പറവൂർ അഡീഷണൽ ജില്ലാകോടതി മൂന്നുവർഷംതടവും രണ്ടുലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. മോട്ടോർവാഹനനിയമം ലംഘിച്ചതിന് നാലുമാസം അധികതടവ് അനുഭവിക്കണം.
2017ഏപ്രിൽ 24ന് വൈകിട്ട് നാലരക്ക് ആലുവ പമ്പ് കവല - റെയിൽവേ സ്‌റ്റേഷൻ റോഡിലുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ തുരുത്ത് കരയിൽ കുണ്ടകത്തൂറ്റ് വീട്ടിൽ സുനിൽകുമാർ (41) മരിക്കുകയും അഞ്ച് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിഴത്തുകയിൽ ഒരുലക്ഷം രൂപ മരിച്ചയാളുടെ അവകാശികൾക്കും ഒരുലക്ഷംരൂപ പരുക്കേറ്റവർക്കും നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം.
ആലുവ ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന മുഹമ്മദ് ബഷീർ അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ വിശാൽ ജോൺസൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |