നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതിയെ കോടതി ശിക്ഷിച്ചു. രണ്ടു കേസുകളിലായി ഉദിയൻകുളങ്ങര പരശുവയ്ക്കൽ പനയറക്കാല മാവറതല പി.ആർ. ഹൗസിൽ ധ്രുവം ഭവനിൽ ഷിനു(41)വിനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജ് എസ്. രമേശ് കുമാർ ശിക്ഷിച്ചത്. രണ്ട് കേസുകളിലായാണ് വിധി. ഒന്നിൽ 17 വർഷം കഠിന തടവും 50000/-രൂപ പിഴയും മറ്റൊരുകേസിൽ 10വർഷം കഠിന തടവും 30000/- രൂപ പിഴയുമാണ് വിധിച്ചത്. ഇരു ശിക്ഷയും പ്രത്യേകം അനുഭവിക്കണം. നിലവിൽ സമാനമായ മറ്റ് രണ്ടു കേസുകളിൽ പ്രതി വിചാരണ നേരിടുകയാണ്. 2022-2023 കാലഘട്ടങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും ഒരു കേസിൽ 17 സാക്ഷികളെയും രണ്ടാമത്തെ കേസിൽ 15 സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്. സന്തോഷ് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |