കോട്ടയം: ഒരു കിലോ കുരുമുളകിന് ഒരു മാസത്തിനുള്ളിൽ 50 രൂപ കുറഞ്ഞതോടെ കർഷകരുടെ നെഞ്ചെരിയുകയാണ്. ഉത്തരേന്ത്യയിൽ കുരുമുളകിന് ഡിമാൻഡുള്ളപ്പോഴാണ് വിപണിയിൽ പിടി മുറുക്കി ഉത്തരേന്ത്യൻ ലോബി ഇവിടെ വിലയിടിക്കുന്നത്. ആഭ്യന്തര വിപണിയിൽ ഒരു കിലോ മുളകിന് 750 രൂപ വരെ വിലയുണ്ട്. ഓൺലൈൻ വിപണിയിൽ 1000 രൂപയ്ക്കു മുകളിലാണ്.
കുരുമുളകിന് വില ഇല്ലെങ്കിലും കുരുമുളക് ഉപയോഗിച്ചുള്ള കറി മസാലക്കൂട്ടുകൾക്ക് വില ഉയരുകയാണ്.വൻകിട കച്ചവടക്കാരും ഇടനിലക്കാരും നേട്ടം കൊയ്യുന്നു.
കർഷകർക്ക് കൃഷി ചെലവിനുള്ള പണം പോലും കുരുമുളക് വിറ്റാൽ ലഭിക്കുന്നില്ല .
കുരുമുളക് പറിക്കുന്നതിന് 1000 രൂപയാണ് കൂലി. മുളക് പറിക്കാൻ മലയാളികൾ കുറഞ്ഞതോടെ ബംഗാളികളെയാണ് ഇതിനും ഉപയോഗിക്കുന്നത്.
പാമ്പാടി, കറുകച്ചാൽ, മണിമല, കാഞ്ഞരപ്പള്ളി, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലയിൽ കൂടുതൽ കുരുമുളക് കൃഷി.
കർഷകരുടെ ആവശ്യം
കർഷകരിൽ നിന്ന് നേരിട്ട് കുരുമുളക് സംഭരിച്ച് വിപണനം നടത്താനും സംഭരിച്ച കുരുമുളക് ബ്രാൻഡ് ചെയ്യാൻ സർക്കാർ തയ്യാറാകണം. കറിക്കൂട്ടുകളായോ സുഗന്ധ വ്യഞ്ജനമായോ മാറ്റുന്ന ഫാക്ടറികൾ സർക്കാർ തലത്തിൽ ആരംഭിച്ചാൽ കുരമുളകിന് വില കൂടും. ഉത്തരേന്ത്യൻ കറി മസാല കമ്പനികളുടെ തട്ടിപ്പ് അതു വഴി അവസാനിപ്പിക്കാൻ കഴിയുമെങ്കിലും ഇതിനുള്ള ഒരു ശ്രമവും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്നില്ല. സ്പൈസസ് ബോർഡ് പോലുള്ള സ്ഥാപനങ്ങൾ ഉത്തരേന്ത്യൻ ലോബി താത്പര്യമാണ് പലപ്പോഴും സംരക്ഷിക്കുന്നത്.
##
ഇക്കുറി നല്ല വിളവ് കിട്ടിയെങ്കിലും വില ഇടിയുകയാണ്.സാധാരണ കർഷകർക്ക് എങ്ങനെ പിടിച്ചു നിൽക്കാൻ കഴിയും.
ജോർജ് ജോസഫ് (കുരുമുളക് കർഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |