SignIn
Kerala Kaumudi Online
Saturday, 27 July 2024 1.29 PM IST

എം.പി മാരുമായി റെയിൽവേ ചർച്ച നാളെ യോഗം ചേരുന്നവരുടെ ശ്രദ്ധയ്ക്ക് !

s

ആലപ്പുഴ: ദക്ഷിണറെയിൽവേ ജനറൽമാനേജരും ഉന്നതഉദ്യോഗസ്ഥരും എം.പിമാരുമായി നാളെ നടക്കുന്ന കൂടിക്കാഴ്ചയെ ആലപ്പുഴയിലെ യാത്രക്കാർ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. തലസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ആലപ്പുഴ എം.പി എ.എം. ആരിഫ് പങ്കെടുക്കുന്നുണ്ട്. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം യാത്രാ സൗകര്യങ്ങൾ കൂടി വികസിച്ചാലേ ടൂറിസ്റ്ര് നഗരം കൂടിയായ ആലപ്പുഴ തികച്ചും സഞ്ചാര സൗഹൃദമാകു. യോഗത്തിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്കായി യാത്രക്കാരും നാട്ടുകാരും

ഉയ‌ത്തിക്കാട്ടിയ നി‌ദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

അഞ്ച് പ്രധാന നിർദ്ദേശങ്ങൾ

1.പ്ലാറ്റ്ഫോം 5 വേണം

തീരദേശ പാതയിലെ പ്രധാന റെയിൽവേസ്റ്രേഷനായ ആലപ്പുഴയിൽ മൂന്ന് പ്ളാറ്റ് ഫോമുകളാണുള്ളത്. അഞ്ച് പ്ളാറ്റ് ഫോമെങ്കിലും ഉണ്ടെങ്കിലേ സൗകര്യപ്രദമായി സർവീസ് നടത്താനാകു. രാവിലെ ആറു മുതൽ ഏഴുവരെയും ഉച്ചയ്ക്ക് 11.15 മുതൽ വൈകിട്ട് 3.30വരെയും വൈകിട്ട് 5.15 മുതൽ 5.30വരെയും എല്ലാദിവസവും ആലപ്പുഴയിൽ നിന്ന് തുടങ്ങുന്നതോ അവസാനിക്കുന്നതോആയ രണ്ട് ട്രെയിനുകൾ പ്ളാറ്റ് ഫോമുകളിലായുണ്ടാകും. ഇതു കാരണം വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ മാരാരിക്കുളത്തോ അമ്പലപ്പുഴയോ പിടിച്ചിടേണ്ട സ്ഥിതിയാണ്. അറ്റകുറ്റപ്പണികൾ കാരണമോ മറ്റ് അടിയന്തര ഘട്ടങ്ങളിലോ കോട്ടയം വഴിയുള്ള ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുന്ന സന്ദർഭങ്ങളിലും അഞ്ചാം പ്ളാറ്റ് ഫോം പ്രയോജനം ചെയ്യും.


2.പിറ്റ് ലൈൻ നീട്ടണം
ദീർഘദൂര ട്രെയിനായ ധൻബാദ് ആലപ്പുഴയിൽ നിന്ന് സർവ്വീസ് നടത്താൻ കഴിയുന്നത് പിറ്റ് ലൈനുള്ളതുകൊണ്ടാണ്. ഭാവിയിൽ കൂടുതൽ ടെയിനുകൾ ഇവിടെ നിന്ന് സർവ്വീസ് നടത്തണമെങ്കിൽ പിറ്റ്‌ ലൈൻ അത്യാവശ്യമാണ്. മാത്രമല്ല,​ ഇപ്പോൾ 15-16 കോച്ചുകൾ ഇടാനുള്ള നീളം മാത്രമേ ആലപ്പുഴ പിറ്റ്‌ ലൈനിനുള്ളു. അത് 22 കോച്ചെങ്കിലും ഇടാൻ കഴിയും വിധം നീട്ടണം.


3.വിപുലമായ ഷെൽട്ടർ
അമൃത് ഭാരത് പദ്ധതി പ്രകാരം 2, 3 പ്ലാറ്റ്ഫോമുകളിലെ ഷെൽട്ടറിന് അൽപ്പം നീളം കൂട്ടുന്നുണ്ടെങ്കിലും യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുക്കുമ്പോൾ അത് മതിയാകാത്ത സാഹചര്യമാണ്. വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ഷെൽട്ടറില്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മൂന്നാം നമ്പർ പ്ളാറ്റ് ഫോമുൾപ്പെടെ ഷെൽട്ടറുകൾ വിപുലമാക്കണം.


4. ഗാന്ധിധാമിന് സ്റ്റോപ്പ്

തിരുനെൽവേലി - ഗാന്ധിധാം എക്സ് പ്രസിന് (20923/20924) സ്റ്റോപ്പില്ലാത്ത ഒരേയൊരു ജില്ല ആലപ്പുഴയാണ്. അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണം.

5. ഇരട്ടിക്കൽ വേഗത്തിൽ

റെയിൽപ്പാത ഇരട്ടിപ്പിക്കൽ സമയ ബന്ധിതമായി പൂർത്തിയാക്കണം. ഇത് തീരദേശപാതയിലെ ട്രെയിനുകളുടെ കാത്തുകിടപ്പ് ഒഴിവാക്കും

ഭിന്നശേഷി സൗഹൃദമാകണം

 റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ, ഇൻഫർമേഷൻ സംവിധാനം,യാത്രക്കാർക്കുള്ള വിശ്രമസ്ഥലം എന്നിവ വിപുലമാക്കണം.

സി.സി ടി.വി നിരീക്ഷണം ശക്തമാക്കണം.

 രണ്ടും മൂന്നും പ്ളാറ്റ് ഫോമുകളിൽ ടോയ്ലെറ്റ്, സ്നാക്സ് ഷോപ്പുകൾ എന്നിവ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.