മട്ടാഞ്ചേരി: വെള്ള കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപോകാൻ പോകാൻ ശ്രമിച്ചെന്ന് പറഞ്ഞ് പന്ത്രണ്ട്കാരൻ പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കി.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കൂവപ്പാടത്താണ് സംഭവം. ശാന്തി നഗർ കോളനിയിൽ താമസിക്കുന്ന ആറാം ക്ളാസ് വിദ്യാർത്ഥിയാണ് തന്നെ കാറിലെത്തിയവർ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചെന്ന് പറഞ്ഞത്.
അവരിൽ നിന്ന് താൻ രക്ഷപ്പെടുകയായിരുന്നുവെന്നും ബാഗ് കാറിൽ എത്തിയവരുടെ കൈവശമാണെന്നും കുട്ടി പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചെങ്കിലും വെള്ള കാർ കണ്ടെത്താൻ കഴിഞ്ഞില്ല.ഒടുവിൽ കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചതോടെ സംഭവം കെട്ടി ചമച്ചതാണെന്ന് വ്യക്തമാകുകയായിരുന്നു. എറണാകുളത്തെ സ്കൂളിൽ പഠിക്കുന്ന കുട്ടി പഠനവുമായി ബന്ധപെട്ട കാര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഇത്തരത്തിൽ ഒരു കഥ മെനയുകയായിരുന്നുവെന്നാണ് വിവരം.കുട്ടിയുടെ ബാഗ് കൂവപ്പാടം കൊച്ചിൻ കോളേജ് ഗ്രൗണ്ടിന് സമീപത്തെ ഒരു കടയുടെ പിറകിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഗതി കെട്ടി ചമച്ച കഥയാണെന്നറിഞ്ഞതോടെയാണ് പൊലീസിനും നാട്ടുകാർക്കും ശ്വാസം നേരെ വീണത്. കൗൺസിലർ സനിൽ മോനും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |