മലപ്പുറം: എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അദ്ധ്യാപകൻ. കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖ് അലിയുടെ പീഡനത്തെതുടർന്ന് പെൺകുട്ടി പഠനം നിർത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചൈൽഡ് ലൈനിനെ രണ്ട് വട്ടം വിവരം അറിയിച്ചിരുന്നുവെന്നും അദ്ധ്യാപകൻ കൂട്ടിച്ചേർത്തു.
'പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നിട്ടിരുന്ന കുട്ടിയായിരുന്നു. സ്വഭാവ രീതികളിൽ ചില മാറ്റങ്ങൾ ഉണ്ടായെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ അവളോട് സംസാരിക്കുന്നത്. ആ സമയത്ത് അവൾ താൻ അനുഭവിച്ച ചില ദുരനുഭവങ്ങൾ പറഞ്ഞു. ഇത് ഗൗരവമുള്ള വിഷയമാണെന്നും ഒന്നും പേടിക്കേണ്ടതില്ലെന്നും എല്ലാ പരിരക്ഷയും നിനക്കുണ്ടാകുമെന്ന് അവളോട് പറഞ്ഞു. പിറ്റേദിവസം കൗൺസിലിംഗ് നടത്തിയ മാഡം എല്ലാം എഴുതി വാങ്ങി. ഈ വിവരങ്ങൾ പൊലീസ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ അവൾ വീണ്ടും പ്രയാസത്തിലേക്ക് പോയി. ടിസി വാങ്ങി. പക്ഷേ ട്യൂഷന് പോകുന്നുണ്ട്. പഠനം തുടരുന്നുണ്ട്. സ്‌കൂളിൽ നിന്ന് മാറി നിൽക്കുന്നെന്ന് മാത്രമേയുള്ളൂ.
അങ്ങനെ കുറച്ച് സമാധാനമായ സമയത്താണ് കേസ് വീണ്ടും ഓപ്പൺ ചെയ്യുന്നത്. അദ്ദേഹത്തിനെതിരെ ഒരു നടപടിയെടുത്താൽ എനിക്ക് സമാധാനം കിട്ടുമായിരിക്കുമെന്ന് ഇടയ്ക്കിടെ പറയാറുണ്ട്.'- അദ്ധ്യാപകൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കുട്ടി വളരെ നിർബന്ധം പിടിച്ചപ്പോഴാണ് ടിസി കൊടുത്തതെന്ന് അദ്ധ്യാപകർ പറയുന്നു. പതിനേഴുകാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |