SignIn
Kerala Kaumudi Online
Saturday, 27 July 2024 1.34 PM IST

ഗവർണറുടെ യാത്രച്ചെലവ് 1.18 കോടി രൂപ

തിരുവനന്തപുരം: ഗവർണറുടെ യാത്രകൾക്കായി ഇതുവരെ സർക്കാർ ചെലവഴിച്ചത് 1.18 കോടി രൂപ. സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഇതിൽ 34 ലക്ഷം രൂപ കുടിശ്ശികയായിട്ടുണ്ട്. സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണ് ഗവർണറുടെ വിമാന ടിക്കറ്റുകളെടുത്തിരുന്നത്. കമ്പനിക്ക് പണം കൊടുക്കാത്തതിനാൽ തുക നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ നിരന്തരം കത്തയച്ചു. തുടർന്ന് ആറര ലക്ഷം രൂപ സർക്കാർ നൽകുകയായിരുന്നു.

പല യാത്രകളും സ്വകാര്യ ആവശ്യങ്ങൾക്കാണെന്ന ആക്ഷേപവുമുണ്ട്.

2021 ജൂലായ് 29 മുതൽ 2024 ജനുവരി1 വരെയുള്ള കണക്കുകൾ പ്രകാരം 1095 ദിവസങ്ങളിൽ ആകെ 328 ദിവസം മാത്രമാണ് ഗവർണർ കേരളത്തിൽ ഉണ്ടായിരുന്നത്. ഈ കാലയളവിനിടയുള്ള യാത്രച്ചെലവാണ് 1.18 കോടി. ബഡ്ജറ്റ് വിഹിതമനുസരിച്ച് രാജ്ഭവന്റെ ചെലവുകൾ അധികമാണെന്നും ഗവർണറുടെ ധൂർത്തിന് സർക്കാറിന് കൂട്ട് നൽകാനാവില്ലെന്നുമാണ് ധനവകുപ്പിന്റെ നിലപാട് സാധാരണയായി 12.5 2 കോടി രൂപയാണ് ഒരു വർഷത്തെ രാജഭവന്റെ ബഡ്ജറ്റ് വീതം. ഇതിനു പുറമേ 2.19 കോടി രൂപ അധികമായി ഇതുവരെ അനുവദിച്ചിട്ടുണ്ട്. അതിൽ യാത്രയ്ക്ക് മാത്രമായി 84 ലക്ഷം രൂപ അധികം നൽകി. അതിഥി സൽക്കാരത്തിന് 20 ലക്ഷം വരെയും . വീണ്ടും പണം ആവശ്യപ്പെടുന്നുണ്ടെന്ന് ധനവകുപ്പ് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.