ആലപ്പുഴ : എം.ഡി.എം.എ വില്പന നടത്തിയ കേസിൽ രണ്ട് വർഷമായി ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിലായി. കണ്ടല്ലൂർ പട്ടോളി മാർക്കറ്റ് പടണത്തറ വടക്കതിൽ നിതിനെയാണ് (28) ഹരിപ്പാട് പൊലീസ് പിടികൂടിയത്,. ലോഡ്‌ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന നടത്തിയതിനായിരുന്നു അറസ്റ്റ്. രണ്ട് വർഷമായി അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു പ്രതി. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സിംകാർഡ്, ഫോൺ എന്നിവ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു ഇയാൾ.
ഇതിനിടെ നാട്ടിൽ വന്നു പോയിരുന്ന ഇയാളെ കനകക്കുന്ന് ഭാഗത്ത് വച്ചാണ് പിടികൂടിയത്. നേരത്തെയും ഇയാൾ നാട്ടിൽ വന്നിരുന്നു. എന്നാൽ പ്രതിയും സഹോദരനും തമ്മിൽ രൂപസാദൃശ്യമുള്ളതിനാൽ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിടിയിലായപ്പോഴും ഇയാൾ സഹോദരനാണെന്ന രീതിയിലാണ് പെരുമാറിയത്. ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ 20 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 16 പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |