ഇടുക്കി: സംസ്ഥാനത്ത് വീണ്ടും വന്യമൃഗാക്രമണത്തില്‍ മരണം. കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി മൂന്നാര്‍ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ്‌കുമാറാണ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്.
മരിച്ച മണിയും ഭാര്യയും കുട്ടിയും ഒരു ഓട്ടോയില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് വഴിയില്‍ നിലയുറപ്പിച്ച ആന വാഹനത്തെ ആക്രമിച്ചത്. തുടര്‍ന്ന് വാഹനം മറിയുകയും വണ്ടിയിലുണ്ടായിരുന്ന എല്ലാവരും അതിനടിയില്‍പ്പെടുകയുമായിരുന്നു.
ഓട്ടോ ഡ്രൈവറായ മണി വാഹനത്തിന് അടിയില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ കാട്ടാന വീണ്ടും ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവിടേക്ക് വന്ന ജീപ്പിലെ ഡ്രൈവര്‍ വണ്ടി റെയ്‌സ് ചെയ്ത് ശബദമുണ്ടാക്കിയാണ് ആനയെ ഓടിച്ചത്.
കുട്ടിയുടെ സ്‌കൂളിലെ ആനിവേഴ്‌സറി പരിപാടിക്ക് പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു മണിയും കുടുംബവും ഇവര്‍ക്കൊപ്പം ഓട്ടോയില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
എസക്കി രാജ, റെജീന എന്നിവര്‍ക്ക് പരിക്കേറ്റു. അതേസമയം സുരേഷ് കുമാറിന്റെ മകള്‍ പ്രിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ സുരേഷ്‌കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന സുരേഷിന്റെ മകള്‍ പ്രിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന നാലാമത്തെ മരണമാണിത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |