SignIn
Kerala Kaumudi Online
Sunday, 01 September 2024 7.43 AM IST

പുതിയ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം സർക്കാരിന് ഒരുക്കാം

Increase Font Size Decrease Font Size Print Page

dd

തിരുവനന്തപുരം: സർക്കാർ സ്ഥലത്ത് തന്നെ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനും വേണ്ട ഗ്രൗണ്ടും ട്രാക്കുമെല്ലാം ഒരുക്കാമെന്നിരിക്കെയാണ് വൻകിടക്കാർക്കു ഗുണകരമാകുന്ന വിധത്തിൽ അത് സ്വകാര്യമേഖലയിലേക്ക് കൈമാറാനുള്ള നീക്കം .

സംസ്ഥാനത്ത് 86 സ്ഥലങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നുണ്ടെങ്കിലും ഒമ്പതെണ്ണത്തിൽ മാത്രമാണ് മാനദണ്ഡം പാലിക്കുന്നത്. ടെസ്റ്റിന് 300 രൂപ ഫീസ് വാങ്ങുന്നുണ്ടെങ്കിലും മിക്കയിടത്തും പുറമ്പോക്കിലും ഡ്രൈവിംഗ് സ്‌കൂളുകാർ വാടകയ്ക്ക് എടുത്ത സ്ഥലത്തുമാണ് പ്രാക്ടിക്കൽ പരീക്ഷ. കേന്ദ്ര സർക്കാർ നിർദേശിക്കുന്നതു പോലുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലത്ത് ആരംഭിക്കാനാകും. തറവാടക ഇനത്തിൽ നിശ്ചിത തുക സ്ഥാപനങ്ങൾക്ക് നൽകിയാൽ മതി. ഇത്തരം നിർദേശങ്ങൾ അട്ടിമറിക്കപ്പെടുകയായിരുന്നു.

കേന്ദ്രത്തിന്റെ പുതിയ നിർദേശം വന്നപ്പോൾ തന്നെ സ്വകാര്യ സ്ഥാപനങ്ങൾ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പദ്ധതി തയ്യാറാക്കിയിരുന്നു. . അന്നൊന്നും ഡ്രൈവിംഗ് പരിശീലന രീതിയിൽ മാറ്റങ്ങൾ നിർദേശിക്കാതെ ഇപ്പോൾ ഡ്രൈവിംഗ് സ്കൂളുകൾക്കെല്ലാം പൂട്ടുവീഴുന്ന വിധത്തിലുള്ള പരിഷ്കാരമാണ് നടപ്പിലാക്കാനൊരുങ്ങുന്നത്. സർക്കാർ തീരുമാനനത്തിനെതിരെ സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയനും രംഗത്തുണ്ട്.

സമരത്തിന് തീരുമാനം

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടെസ്റ്റ് പരിഷ്‌കരിക്കുന്ന നടപടി സർക്കാർ നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കാൻ ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ തീരുമാനിച്ചു.. സർക്കാരിന്റെ തീരുമാനം 6003 സ്‌കൂളുകളേയും അതിലെ മൂന്നു ലക്ഷത്തിലധികം തൊഴിലാളികളേയും ബാധിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഷറഫ് നരിമുക്കിൽ, ട്രഷറർ സൗമിനി മോഹൻദാസ് എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DRIVING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.