SignIn
Kerala Kaumudi Online
Sunday, 01 September 2024 7.42 AM IST

 സുപ്രീംകോടതിയിൽ അപ്പീൽ പോകും -- രാഷ്ട്രീയ കൊലകൾക്ക് വിധി പാഠമാവണം: കെ.കെ. രമ

Increase Font Size Decrease Font Size Print Page
kk-rama

കോഴിക്കോട്: ടി.പിക്ക് വേണ്ടി കഴിഞ്ഞ 12 വർഷങ്ങളായി പത്നി കെ.കെ. രമ തുടരുന്ന നിയമപോരാട്ടത്തിനാണ് ഇന്നലെ വിജയം കണ്ടത്. അതേസമയം,​ കൊലപാതകത്തിൽ ഉന്നതർക്ക് പങ്കുണ്ടെന്നും സുപ്രീംകോടതിയിൽ ഉടൻ അപ്പീൽ പോകുമെന്നും രമ കേരളകൗമുദിയോട് പറഞ്ഞു.

രണ്ട് ജില്ലയിലെ നേതാക്കൾ ഇതിൽ പങ്കാളികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം അനുസരിച്ച് ഉന്നത നേതൃത്വത്തിന്റെ നിർദ്ദേശവും ഇടപെടലും ഇല്ലാതെ കൊലപാതകം നടക്കില്ല. കൊലയാളി സംഘത്തിനും പാർട്ടി നേതാക്കളായ പ്രതികൾക്കും കേസ് നടത്താനും മറ്റും നടത്തിയ ഇടപെടലുകൾ നാട് കാണുകയാണ്.

2009 മുതൽ ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ ശ്രമം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആ ഗൂഢാലോചനയിലും അന്വേഷണ തുടർച്ചയുണ്ടാക്കണം. ഇതിലൂടെയെല്ലാം ഉന്നതരിലേക്കെത്തുക തന്നെ ചെയ്യും. വിചാരണ കോടതിവിധിയിലും ഉന്നത ഗൂഢാലോചന നടന്നതായി പറയുന്നുണ്ട്.

 ഹൈക്കോടതിവിധിയെ എങ്ങനെ വിലയിരുത്തുന്നു...?

വ്യക്തി ജീവിതത്തിലെ പലതും മാറ്റിവച്ചാണ് പൊതുപ്രവർത്തകർ ജീവിക്കുന്നത്. അത്തരത്തിൽ ത്യാഗികളായ മനുഷ്യർ സുരക്ഷിതരായി വീടുകളിൽ തിരിച്ചെത്തുമെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ജനാധിപത്യം എല്ലാത്തരം ആശയങ്ങൾക്കും ഇടം നൽകുന്നുണ്ട്. അവിടെ യോജിപ്പുകൾക്കും വിയോജിപ്പുകൾക്കും അവസരമുണ്ടാവണം. അല്ലാത്തപക്ഷം അവിടെ ഭരിക്കുക ഭയവും രാഷ്ട്രീയ ഫാസിസവുമാണ്.
ടി.പിക്ക് നിഷേധിക്കപ്പെട്ടത് ജീവിക്കാനുള്ള അവകാശമാണ്. പ്രതികൾ ഇപ്പോൾ കോടതിയോട്
ആവശ്യപ്പെടുന്ന ദയാവായ്പുകൾ മുഴുവൻ ടി.പിക്കും അവകാശപ്പെട്ടതായിരുന്നു. ചന്ദ്രശേഖരനാൽ സംരക്ഷിക്കപ്പെടേണ്ട അമ്മയും, മകനും, ഭാര്യയും ബന്ധുക്കളും എല്ലാം ഉണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ നടക്കുന്ന കൊലപാതകങ്ങളിൽ കേസുകൾ ദുർബലമായോ, അട്ടിമറിക്കപ്പെട്ടോ ശിക്ഷ ലഭിക്കാതെ പോകുമ്പോൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടി നിരന്തം കൊലപാതകങ്ങൾ നടത്തിപ്പോരുകയാണ്. ഇത് അവസാനിപ്പിക്കുന്നതിനുള്ള വിധിയായിരിക്കണം ഇതെന്ന് ഞാനാഗ്രഹിക്കുകയാണ്.

 വിധിയിൽ സംതൃപ്തയാണോ...?

ആരും ശിക്ഷിക്കപ്പെടാത്ത കേസായി തീരേണ്ടിയിരുന്ന, അട്ടിമറിക്കാൻ എല്ലാ സാദ്ധ്യതകളുമുള്ള എതിരാളിയോട് നിയമ പോരാട്ടം നടത്തേണ്ടി വന്ന കേസിൽ ശിക്ഷ വിധിക്കപ്പെടുക എന്നതും അതിൽ മേൽക്കോടതിയിൽ അർഹമായരീതിയിൽ ശിക്ഷ വർദ്ധിപ്പിക്കുകയെന്നതും ആശ്വസം പകരുന്നതാണ്. പ്രധാന രാഷ്ട്രീയ നേതാക്കൾ ശിക്ഷിക്കപ്പെട്ടു. ഞങ്ങൾക്ക് പങ്കില്ല എന്ന സി.പി.എം വാദത്തിനേറ്റ പ്രഹരമാണിത്. ഞങ്ങളുടെ പരിശ്രമം വിഫലമായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KKRAMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.