കൊണ്ടോട്ടി : വിൽപ്പനയ്ക്കായി കൊണ്ടു വന്ന 10 ഗ്രാം ഹെറോയിനുമായി മൂന്നുപേർ കൊണ്ടോട്ടിയിൽ അറസ്റ്റിൽ. മേലങ്ങാടി സ്വദേശി നയ്യൻ മണ്ണാറിൽ മുഹമ്മദ് അജ്മൽ(28), വൈത്തലപറമ്പിൽ ഉമറുൽ ഫാറൂഖ് (30) , നെടിയിരുപ്പ് സ്വദേശി തലാപ്പിൽ യഥുൻ (28) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി അജ്മലിന്റെ വീട്ടുപരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്.
രണ്ടുദിവസം മുമ്പ് ബോംബെയിൽ നിന്നാണ് ഇവർ ഹെറോയിൻ വാങ്ങിയത്. കൊണ്ടോട്ടി രാമനാട്ടുകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്തു സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ. അജ്മലിനെതിരെ കാസർകോട് നീലേശ്വരം സ്റ്റേഷനിൽ 30 ഗ്രാമോളം ബ്രൗൺഷുഗർ പിടികൂടിയ കേസടക്കം അഞ്ചോളം ലഹരിക്കേസുകൾ ഉണ്ട്. യഥുൻ കൊണ്ടോട്ടി സ്റ്റേഷനിലെ രണ്ട് വധശ്രമക്കേസുകളിലും ലഹരിക്കടത്തു കേസിലും പ്രതിയാണ്.
ഉമറുൽ ഫാറൂഖ് തേഞ്ഞിപ്പാലം സ്റ്റേഷൻ പരിധിയിൽ അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ഉപദ്രവിച്ചതടക്കമുള്ള കേസുകളിൽ പ്രതിയാണ്. കൊണ്ടോട്ടി ഇൻസ്പെക്ടർ ദീപകുമാർ , സബ്ഇൻസ്പക്ടർ ജിജോ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങളും എസ്. ആനന്ദൻ, അജിത്ത്, സജീഷ്, സുഹൈബ്, ഹരിലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |