SignIn
Kerala Kaumudi Online
Saturday, 27 July 2024 5.14 AM IST

വീട്ടിൽ അതിക്രമിച്ച് കയറി:യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന് സുഹൃത്ത് ജീവനൊടുക്കി

anchal-death

അഞ്ചൽ: വീട്ടിൽ അതിക്രമിച്ച് കയറി സുഹൃത്തായ വീട്ടമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു.

അഞ്ചൽ തടിക്കാട് ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. തടിക്കാട് പുളിമുക്കിൽ പൂവണത്തും വീട്ടിൽ സിബി (40), തടിക്കാട് പാങ്ങൽ തടത്തിൽ വീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്.

പൊലീസ് പറയുന്നത്: കുട്ടികളുമായി വീടിന്റെ സിറ്റൗട്ടിലിരുന്ന സിബിയെ സ്കൂട്ടറിലെത്തിയ ബിജു വീട്ടിനുള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോയി കതകടച്ചു. തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭസ്ഥലത്തുവച്ച് തന്നെ ബിജുവും ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തു.

വീടിന് പുറത്തുനിന്നിരുന്ന കുട്ടികൾ ജന്നാല തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മരിച്ച സിബിയും ബിജുവും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സിബിയുടെ ബന്ധുക്കൾ പറഞ്ഞു.
സിബി ബിജുവിന് പണം കടം കൊടുത്തിരുന്നു. ബിജു പണം മടക്കി നൽകിയിരുന്നില്ല. തുടർന്ന് സിബിയുടെ ഭർത്താവ് ഉദയകുമാർ ഗൾഫിൽ നിന്ന് വന്നപ്പോൾ സാമ്പത്തിക വിവരം അറിയുകയും അഞ്ചൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

മാർച്ചിൽ പണം തിരികെ നൽകാമെന്ന് ബിജു സ്‌റ്റേഷനിൽ വച്ച് എഴുതിനൽകി. തുക തിരികെ നൽകാമെന്ന് പറഞ്ഞ തീയതി അടുത്തപ്പോഴാണ് ദാരുണ സംഭവം അരങ്ങേറിയത്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അഞ്ചൽ പൊലീസ് പറഞ്ഞു.

ഫോറൻസിക് സംഘം ഉൾപ്പടെ ഇന്ന് സംഭവസ്ഥലത്തെത്തി തെളിവെടുക്കും. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സിബിയുടെ മക്കൾ: അരുണ, അഖിലേഷ്. ബിജുവന്റെ ഭാര്യ: ഷഹർബാൻ. മക്കൾ: നെബൂഹാൻ, ഷഹബാസ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.