സുൽത്താൻ ബത്തേരി: കാർ യാത്രികരായ മൂന്നംഗ കുടുംബംസഞ്ചരിച്ച കാർ റോഡിൽ തടഞ്ഞ് നിർത്തി മർദ്ദിക്കുകയും ആഭരണങ്ങൾ കവർന്നെടുക്കുകയും ചെയ്ത സംഘത്തിലെ നാല് പേരെ ബത്തേരി പൊലീസ് മൈസൂരിൽ വെച്ച് അറസ്റ്റ് ചെയ്തു.
ബത്തേരി പള്ളിക്കണ്ടി പള്ളിക്കളം വീട്ടിൽ പി.കെ. അജ്മൽ (24) തിരുനെല്ലി ആലക്കൽ വീട്ടിൽ എ.യു അശ്വിൻ (23) പള്ളിക്കണ്ടി ചരിവു പുരയിടത്തിൽ അമാന്റോഷൻ (23) നൂൽപ്പുഴ കല്ലുമൂക്ക് കൊടുപ്പുര വീട്ടിൽ മുഹമ്മദ് നസീം (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ജനുവരി 30ന് രാത്രി 11 മണിയോടെയാണ് കോളിയാടി സ്വദേശിയായ കെ.എ. നിഖിലും കുടുംബവും സഞ്ചരിച്ച കാർ ബത്തേരി ചുള്ളിയോട് മെയിൻ റോഡിലേക്ക് പ്രവേശിക്കാൻ തുടങ്ങിയത് കാരണം മെയിൻ റോഡിലൂടെ വന്ന പ്രതികളുടെ കാറിന് തൊട്ടുമുമ്പിൽപോയ ബസിനെ മറികടക്കാനായില്ല. ഇതിലുണ്ടായ വിദ്വേഷമാണ് അക്രമത്തിലും കവർച്ചയിലും കലാശിച്ചത്. പ്രതികൾ പരാതിക്കാരനെയും കുടുംബത്തെയും അസഭ്യം പറഞ്ഞശേഷം കല്ലുവയൽ വാട്ടർ അതോറിട്ടിക്ക് മുൻവശമുള്ള പബ്ലിക് റോഡിൽ വെച്ച് പരാതിക്കാരന്റെ കാർ തടഞ്ഞുനിർത്തി ഇയാളെ വലിച്ചിറക്കി മർദ്ദിച്ചു. കൈകൊണ്ടു ഇടിക്കുകയും, ഇടതുകൈ പിടിച്ച് പിന്നിലേക്ക് തിരിക്കുകയും ചെയ്തതിൽ മോതിര വിരലിന് പൊട്ടലേറ്റു. കഴുത്തിന് കുത്തിപിടിച്ച് സ്വർണമാല വലിച്ചുപൊട്ടിച്ച് മാലയുടെ ഒരു കഷ്ണം കവരുകയും, മോതിരം ഊരിയെടുക്കുകയും ചെയ്തു വെന്നാണ് കേസ്. ഇവർ മറ്റ് കേസുകളിലും പ്രതികളാണ്. ഇൻസ്‌പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.എം. സാബു, കെ.വി. ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.വി. നൗഫൽ, ലബ്നാസ്, സി.പി.ഒമാരായ പി.ബി. അജിത്ത് ,ഡോണിത്ത് സജി, എന്നിവരാണ്‌പോലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |