കൊല്ലം: കരിക്കോട് ഉത്സവാഘോഷത്തിനിടയിൽ യുവാവിന്റെ തല തല്ലിത്തകർത്ത പ്രതികൾ പിടിയിൽ. കൊല്ലം വടക്കേവിള കളരി തെക്കതിൽ, ശ്രീഹരി (24), അയത്തിൽ നേതാജി നഗർ ചരുവിള വീട്ടിൽ സുധി (27), തട്ടാർകോണം കൊച്ചുകാവ് അമ്പലത്തിന് സമീപം വയലിൽ പുത്തൻ വീട്ടിൽ മനോജ് (33) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 16 ന് രാത്രി പേരൂർ കരുനല്ലൂർ ക്ഷേത്രത്തിലെത്തിത്തിയ പ്രതികൾ ഉത്സവം കണ്ടു നിന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ തൃക്കോവിൽവട്ടം സ്വദേശിയായ ശരത്കുമാർ ഇവിടെ നിന്ന് ഓടിമാറാൻ ശ്രമിച്ചപ്പോൾ കേസിലെ പ്രതിയായ ശ്രീഹരി കൈയിലുണ്ടായിരുന്ന മരക്കഷ്ണം ഉപയോഗിച്ച് ശരത്കുമാറിന്റെ തലയിൽ അടിച്ച് പരിക്കേൽപ്പിക്കുകയും കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശരത്കുമാറിന്റെ തലയോട്ടിക്കും തോളെല്ലിനും ഗുരുതര പരിക്കേറ്റു. ശരത് കുമാറിന്റെ അച്ഛൻ കിളികൊല്ലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, സുധീഷ്, അനിൽകുമാർ സി.പി.ഒമാരായ സാജു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |