കോട്ടയം : കോട്ടയം ചന്തക്കവലയിൽ രാത്രി സമയത്തും അതിരാവിലെയും അനധികൃത മദ്യം വില്പന നടത്തിയ ഒറീസ സ്വദേശി ജക്കറിയ ബർബൂയ (32) നെ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ബിനോദ് കെ.ആറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 20 ലിറ്റർ മദ്യവും, 1200 രൂപയും പിടിച്ചെടുത്തു. പത്ത് വർഷം മുൻപ് കേരളത്തിൽ എത്തി ബാറുകളിലും, കള്ള് ഷാപ്പുകളിലും ജോലി ചെയ്ത ഇയാൾ സ്വന്തമായി മിനി ബാർ ആരംഭിക്കുകയായിരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൃത്യമായി ബാങ്കിൽ നിക്ഷേപിച്ചു. ചാക്കിലും ബാഗിലുമായി സൂക്ഷിച്ച മദ്യം ഒരാൾക്ക് നൽകുന്നതിനിടയിലാണ് പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവെന്റീവ് ഓഫീസർമാരായ നിഫി ജേക്കബ് , അരുൺ പി. നായർ അരുൺ മോഹൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് രാജ്, രജിത്ത് കൃഷ്ണ, പ്രശോഭ് കെ.വി, ശ്യാം ശശിധരൻ, സജീവ് കെ.എൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |