പറവൂർ: പെരിയാറിന്റെ കൈവഴിയായ പുത്തൻവേലിക്കര പുഴയിൽ രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ മണൽ വാരുകയായിരുന്ന നാല് വഞ്ചികൾ പിടികൂടി. 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണൽ വാരുന്നതിന് ഉപയോഗിച്ച സാമഗ്രികളും കസ്റ്റഡിയിലെടുത്തു.
കുരിശങ്കൽക്കടവിന് സമീപത്തെ പുഴയിൽ നിന്നും തോട്ടി ഉപയോഗിച്ച് മണൽ വാരുകയായിരുന്നു.
പുഴയുടെ മൂന്ന് ഭാഗങ്ങളിൽ നിന്നാണ് വ്യത്യസ്തസംഘത്തെ പിടികൂടിയത്. മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തുംതറ പരമേശ്വരൻ (55), മാഞ്ഞാലി അനന്തൻകാട് ഷിജു (40), ഐക്കരേത്ത് അനീഷ് (39), തിരുവഞ്ചിക്കുളം കൂവപ്പറമ്പിൽ വിജേഷ് (41), കൊച്ചങ്ങാടി മഠത്തിപ്പറമ്പിൽ വിനോദ് (44), മൂത്തകുന്നം വേലിക്കകത്ത് തമ്പി (57), വടക്കുംപുറം കൈതത്തറ മനോജ് (40), ഉല്ലാസ് നഗർ തറയിൽ ഫ്രാൻസിസ് (46), ഫെറിക്കടവ് കോനത്ത് ആന്റണി (50), കുറുമ്പൻ തുരുത്ത് മുട്ടിക്കൽ നൈഷു (45), ഓളാട്ടുപുരത്ത് തോമസ് (52), കഥനാട്ട് ഷജിത്ത് (39), കോട്ടുവള്ളിക്കാട് പുഴമ്പിള്ളിശേരി ബാബു (55), മുനിപ്പറമ്പിൽ റെജി (42), ചേന്ദമംഗലം അമ്മൻചേരിൽ രാമകൃഷ്ണൻ (57), കൊടുങ്ങല്ലൂർ കോഴിപ്പറമ്പിൽ സുധി (50) എന്നിവരാണ് പിടിയിലായത്.
ഇൻസ്പെക്ടർ അനിൽ ജോർജ്, എസ്.ഐമാരായ കെ.എസ്. ജോഷി, പി.ആർ. സലിൻകുമാർ, സീനിയർ സി.പി.ഒമാരായ ഐ.എസ്. ജയരാജ്, ടി.എ. ഹാരിസ്, ടി.എസ്. സുബീഷ്, കെ.ജെ. ഷാരോ, സി.പി.ഒ സി.ബി. അരവിന്ദ്, എൻ.വി. ബൈജു, എം.ജി. നിഖിൽ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |