തിരുവനന്തപുരം: ജനുവരി 24 ന് ബന്ധുവിന്റെ കല്യാണം കൂടാനെത്തിയ സിദ്ധാർത്ഥ് മടങ്ങാനിരുന്ന ദിവസം കോളേജ് അദ്ധ്യാപകൻ ഒരു ചുമതല നൽകി. തിരുവനന്തപുരത്തെ ഒരു വീട്ടിൽ കാലുകൾ തളർന്ന നായക്കുട്ടിക്ക് വാക്കർ ഘടിപ്പിക്കാൻ കാലിന്റെ അളവെടുത്ത് കോളേജിൽ എത്തിക്കണം. സഹായിക്കാൻ റൂം മേറ്റായ റഹാനും ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. തിരികെ കോളേജിലെത്തിയപ്പോൾ അദ്ധ്യാപകൻ 500 രൂപ പ്രതിഫലം നൽകിയത് അമ്മയെ വിളിച്ചു പറയാൻ മറന്നില്ല.
വീട്ടിലെത്തിയ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരണപ്പെടുകയും കൂടെയുണ്ടായിരുന്നയാൾ പ്രതിയായി ജയിലിലാകുകയും ചെയ്ത സംഭവം ഞെട്ടലുണ്ടാക്കിയെന്ന് നായയുടെ ഉടമ ബീഗം ആഷാ ഷെറിൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |