കൊച്ചി: ജില്ലയിലെ 13 റോഡുനിർമ്മാണ പദ്ധതികൾക്ക് 49.5കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. വിവിധ നിയോജകമണ്ഡലങ്ങളിലെ പ്രധാന റോഡുകൾക്കുൾപ്പെടെയാണ് അനുമതി. ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ചാകും റോഡ് നിർമ്മാണമെന്ന് മന്ത്രി അറിയിച്ചു.
ഇടപ്പള്ളി - മൂവാറ്റുപുഴ റോഡ് 1.2 കോടി
മില്ലുപടി - കാക്കുനി മസ്ജിദ് റോഡ് 60 ലക്ഷം
സെന്റ് ജോസഫ്‌സ് - തൃക്കാക്കര ക്ഷേത്രം 5 കോടി
യൂണിവേഴ്‌സിറ്റി -പുന്നക്കാട്ടുമൂല സീപോർട്ട് ലൈൻ റോഡ് 5 കോടി
യൂണിവേഴ്‌സിറ്റി കോളനി -സീപോർട്ട് റോഡ് 5 കോടി
യൂണിവേഴ്‌സിറ്റി റിംഗ് റോഡ് - കൈപ്പടമുകൾ എച്ച്എംടി റോഡ് 5 കോടി
ആലുവ ഹെർബർട്ട് റോഡ് റീച്ച് ഒന്ന് 2 കോടി
പറവൂർ കവല - അഞ്ചൽ റോഡ് 9.5 കോടി
ചെറായി - പറവൂർ റോഡ് ഒരു കോടി
മൂത്തകുന്നം ഫെറി - ഗോതുരുത്ത് ജംഗ്ഷൻ 90 ലക്ഷം
പള്ളിക്കര ജംഗ്ഷൻ - ചിത്രപ്പുഴ പാലം റോഡ് 12 കോടി
പള്ളിക്കര -പഴന്തോട്ടം റോഡ് 4.5 കോടി
സംസ്ഥാനപാത 44ലെ വെങ്ങല്ലൂർ -ഊന്നുകൽ റോഡ് 7.5 കോടി
വേങ്ങൂർ -നായത്തോട് റോഡ് 3 കോടി രൂപ
പിറവത്തെ ആഞ്ഞിലിച്ചുവട് -അമ്പലംപടി റോഡ് 2 കോടി
കൊച്ചിയിലെ ടൗൺ ഹാൾ റോഡ് 30 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |