പെരിന്തൽമണ്ണ: 16.90 ഗ്രാം എം.ഡി.എം.എയുമായി നാലു യുവാക്കൾ പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പട്ടാണി വീട്ടിൽ മുഹമ്മദ് നിഷാനുദ്ദീൻ(21), ജൂബിലി തേക്കിൻകോട് സ്വദേശി പാറയിൽ മുഹമ്മദ് ഷമീർ(26), ആനമങ്ങാട് സ്വദേശി മഞ്ഞമ്പ്ര നബീൽ അലി സെയ്ദ് (31), അങ്ങാടിപ്പുറം പരിയാപുരം സ്വദേശി മേലേതിൽ ഷിഹാബുദ്ദീൻ(26) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. അമിതവേഗത്തിൽ വന്ന കാർ സംശയം തോന്നി തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്. നിഷാനുദ്ദീൻ ബാംഗ്ലൂരിൽനിന്ന് ട്രെയിൻമാർഗ്ഗം കടത്തിയതായിരുന്നു ലഹരിമരുന്ന്. പാലക്കാടെത്തി അവിടെ കാറുമായി കാത്തുനിന്ന മറ്റു മൂന്നുപേരുടെ കൂടെ നാട്ടിലേക്ക് വരികയായിരുന്നു.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.കെ സജീവ്, ഇൻസ്‌പെക്ടർ എം.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ്.ഐ കെ.അരുൺകുമാറും സംഘവും കഴിഞ്ഞദിവസം രാത്രിയിൽ നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.കെ.സജീവൻ, ഇൻസ്‌പെക്ടർ എം.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ കെ.അരുൺകുമാർ, എസ്.സി.പിഒമാരായ മൻസൂർ, ഷൗക്കത്ത്, ജയേഷ്, സജി, സൽമാൻ, സജീർ, മിഥുൻ പൊലീസ് ഡ്രൈവർ ഹമീർ സുഹൈൽ എന്നിവരും ജില്ലാ ഡാൻസാഫ് സ്‌ക്വാഡുമാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |