SignIn
Kerala Kaumudi Online
Saturday, 27 July 2024 2.09 PM IST

പ്രവാസികളേ, ഇനി യുഎഇയിൽ വാഹനങ്ങളിൽ വെറുതെ കറങ്ങിനടക്കാമെന്ന് ചിന്തിക്കേണ്ട; പണി വന്നുകഴിഞ്ഞു, കീശ കീറും

uae

അബുദാബി: മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചിരിക്കുകയാണ് യു എ ഇ സർക്കാർ. പ്രവാസികളടക്കമുള്ളവർക്ക് ഇരുട്ടടി നൽകി ഇന്ധനവില ഉയർന്നിരിക്കുകയാണ്. ഇതോടെ യു എ ഇ നിവാസികൾക്ക് 20 ശതമാനത്തോളം അധികവില നൽകേണ്ടി വരുന്ന അവസ്ഥയാണ്.

ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.88 ദിർഹമായിരുന്നത് മാർച്ചിൽ 3.03 ദിർഹമായി ഉയർന്നു. സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.76 ദി‌ർഹത്തിൽ നിന്ന് 2.92 ദിർഹമായും ആ ഇ പ്ളസ് 91 പെട്രോളിന്റെ വില 2.69 ദി‌ർഹത്തിൽ നിന്ന് 2.85 ദിർഹമായും ഉയർന്നു. ഇതോടെ വാഹനത്തിൽ ഫുൾ ടാങ്ക് പെട്രോൾ നിറയ്ക്കുന്നതിന് 7.65 ദിർഹം മുതൽ 11.84 ദിർഹം വരെയായിരിക്കും ചെലവ് വരുന്നത്. ഡീസലിന് കഴിഞ്ഞമാസം ലിറ്ററിന് 2.99 ദി‌ർഹമായിരുന്നത് മാർച്ചിൽ 3.16 ദിർഹമായി ഉയർന്നു.

പതിവായി യാത്ര ചെയ്യേണ്ടി വരുന്നവരുടെ കുടുംബ ബഡ്‌ജറ്റ് അടക്കം താളംതെറ്റുന്ന നിലയിലാണ്. അനേകലക്ഷം പ്രവാസികളുടെ ദൈനംദിന ചെലവുകളെയും ഇത് സാരമായി ബാധിക്കും. ഇന്ധനവില ഉയർന്നതോടെ ടാക്‌സി ചാർജും ഉയർന്നിട്ടുണ്ട്. സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് ടാക്‌സിയെ ആശ്രയിക്കാമെന്ന് കരുതുന്നവർക്കും മാർച്ചിലെ ഉയർന്ന ഇന്ധനവില തിരിച്ചടിയാവുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, YAE, FUEL PRICE, PETROL PRICE, HIKE, INCREASED, FUEL PRICE INCREASED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.