SignIn
Kerala Kaumudi Online
Saturday, 27 July 2024 5.02 AM IST

ഭർത്തൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയെന്ന് പിതാവ്

case

മലയിൻകീഴ്: ഭർത്തൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ പിതാവ്. മലയിൻകീഴ് തറട്ടവിളയിൽ ജയകുമാറിന്റെ മകൾ ഹരീഷ്മയാണ് (24) ആര്യനാട് ചേരപ്പള്ളി ബേബി ഭവനിൽ ബുധനാഴ്ച തൂങ്ങിമരിച്ചത്. ഇതിൽ ദുരൂഹത ആരോപിച്ചാണ് പിതാവ് ജയകുമാർ ആര്യനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്ഭർതൃമാതാവ് നിരന്തരം പീഡിപ്പിച്ചിരുന്നതിൽ മനംനൊന്താണ് മകൾ മരിക്കാൻ കാരണമെന്നും പരാതിയിൽ പറയുന്നു.

മെഡിക്കൽ റെപ്രസന്റേറ്റീവാണ് പ്രശാന്ത്.ഇയാളുടെ വീട്ടിൽ മാതാപിതാക്കളും മൂത്ത രണ്ട് ആൺമക്കളുമാണ് താമസിക്കുന്നത്.സഹോദരങ്ങൾ അവിവാഹിതരാണ്.

ഹരിഷ്മയുടെ ആറുമാസം പ്രായമായ കുഞ്ഞിനെ ഭർത്തൃമാതാവ് നോക്കാറില്ലത്രേ. ഇതുസംബന്ധിച്ച് ഭർത്തൃമാതാവും ഹരിഷ്മയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ട്.സംഭവദിവസം പ്രശാന്ത് ഹരിഷ്മയ്ക്ക് വാങ്ങി നൽകിയ ആക്ടീവ സ്കൂട്ടറിൽ പ്രശാന്തിന്റെ മാതാപിതാക്കൾ പോകാനൊരുങ്ങിയപ്പോൾ ഹരിഷ്മ തടസംനിന്നു. തുടർന്ന് പ്രശാന്ത് ഹരീഷ്മയെ അനുനയിപ്പിച്ച് മലയിൻകീഴിലെ വീട്ടിൽ കുഞ്ഞുമൊത്ത് ഓട്ടോറിക്ഷയിൽ പോകാൻ പണം നൽകി. ശേഷം ഇയാൾ രാവിലെ 9ഓടെ ജോലിക്ക് പോയി.അതിനുശേഷം വീണ്ടും അമ്മായിഅമ്മയും മരുമകളും തമ്മിൽ വഴക്കുണ്ടാകുകയും, തുടർന്ന് ഹരിഷ്മ മുറിക്കുള്ളിൽ കയറി ആത്മഹത്യ ചെയ്യുകയുമായിരുന്നു. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്നാണ് ഹരിഷ്മയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്. മകൾ മുറിക്കുള്ളിൽ കയറി കൃത്യം നടത്തുന്ന സമയം ഭർത്തൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ തൊട്ടിൽക്കയറിലാണ് തൂങ്ങുന്നത്. ഏറെനേരം കഴിഞ്ഞിട്ടും ഹരിഷ്മ പുറത്തേക്ക് വരാത്തതിനെ തുടർന്നാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്.

തിരുവനന്തപുരത്ത് ജോലിക്ക് പോയിരുന്ന ഹരിഷ്മയുടെ ഭർത്താവ് പ്രശാന്ത് എത്തിയാണ് കതക് ചവിട്ടി പൊളിച്ചതെന്നാണ് ഭർത്തൃവീട്ടുകാർ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.എന്നാൽ ഇവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് ജയൻ പറയുന്നത്. മകൾക്ക് മലയിൻകീഴ് 12 ലക്ഷം രൂപ വില വരുന്ന വസ്തുവും 6 പവന്റെ സ്വർണാഭരണങ്ങളും കല്യാണസമയത്ത് നൽകിയിരുന്നു.എന്നാൽ സ്ത്രീധന പ്രശ്നവുമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൊവിഡ് സമയത്തായിരുന്നു ഇവരുടെ വിവാഹം.പൊലീസ് ഇരുവീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MALAYINKIL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.