തിരൂർ: 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ജഡം തൃശൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഓടയിൽ നിക്ഷേപിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കുഞ്ഞിന്റെ മാതാവ് കടലൂർ
നെയ്വേലി സ്വദേശിനി ശ്രീപ്രിയ, കാമുകൻ ജയസൂര്യൻ എന്നിവർക്ക് പുറമേ ജയസൂര്യന്റെ മാതാപിതാക്കളായ കുമാർ, ഉഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ജയസൂര്യയും പിതാവും ചേർന്ന് മർദ്ദിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൂട്ടുനിന്നതിനും തെളിവ് നശിപ്പിച്ചതിനുമാണ് ശ്രീപ്രിയയേയും ഉഷയേയും അറസ്റ്റ് ചെയ്തത്. ഭർത്താവിനെ ഉപേക്ഷിച്ച ശേഷം തിരൂരിനടു
ത്ത പുല്ലൂരിലെ ക്വാർട്ടേഴ്സിലാണ് കാമുകനായ ജയസൂര്യക്കും മകനായ കളയരസനുമൊപ്പം ശ്രീപ്രിയ കഴിഞ്ഞിരുന്നത്. കാമുകനൊപ്പമുള്ള ജീവിതത്തിന് തടസമാകാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിയെകണ്ടെ
ത്താൻ വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് തിരൂർ പുല്ലൂരിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്ന ശ്രീപ്രിയയെ കണ്ടെത്തിയത്. കുഞ്ഞിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കിട്ടാഞ്ഞതിനെ തുടർന്ന് പൊലീസിൽഅറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ശ്രീപ്രിയ കുറ്റം സമ്മതിച്ചത്.
മൃതദേഹം ഉപേക്ഷിച്ചത് മേല്പാലത്തിന്റെ
കോണിപ്പടിക്ക് തൊട്ടുതാഴെ
നൂറ് കണക്കിന് യാത്രികരും മറ്റും നിരന്തരം നടക്കുന്ന മേല്പാലത്തിലേക്ക് കയറുന്ന കോണിപ്പടിക്ക് തൊട്ടടുത്താണ് പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജഡം ഓടയിൽ കിടന്നിരുന്നത്.
റെയിൽവേസ്റ്റേഷന്റെ പടിഞ്ഞാറെ കവാടത്തിൽ നിന്നും പ്ളാറ്റ്ഫോമിലേക്ക് കയറാനുള്ള മേൽപ്പാലത്തോട് ചേർന്നാണ് ഓടയുമുള്ളത്. ട്രെയിനിലെത്തിയ മാതാവ് ശ്രീപ്രിയ മേല്പാലത്തിലൂടെ കോണിപ്പടിയിറങ്ങിയെത്തി അവസാനത്തെ പടികളോട് ചേർന്നുള്ള ഓടയിൽ ബാഗ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ബാഗ് കിടന്നിരുന്ന സ്ഥലത്തിന്റെ മുകൾ ഭാഗം കാട് പടർന്ന നിലയിലാണ്. ചെറിയ അരമതിൽ പോലെ ഒരു ഭാഗവും ഇവിടെയുണ്ട്. പെട്ടെന്ന് ആരുടെയും കണ്ണിൽപെടുന്ന ഇടമല്ല ഇത്. റെയിൽവേ പൊലീസും മറ്റും ഈ പ്രദേശങ്ങളിൽ പരിശോധന നടത്താറുള്ളതാണ്. പകൽ സമയങ്ങളിൽ നിരന്തരം ആളുകൾ ഈ വഴി കടന്നു പോകാറുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ ഈ ഭാഗത്ത് ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്.
മറ്റ് നടപടികൾക്ക് ശേഷം വിശദമായി ചോദ്യം ചെയ്താലേ മറ്റ്കാര്യങ്ങൾ വെളിപ്പെടൂ.
കുറ്റബോധമില്ലാതെ മാതാവ് ശ്രീപ്രിയ
പൊലീസിനെ പലതവണ കുഴക്കിയ മൊഴികൾ നൽകിയ ശ്രീപ്രിയ അവസാനമാണ് റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹം തള്ളിയെന്ന് പറഞ്ഞത്. പലതവണ ഇവർ മൊഴി മാറ്റിയതിനാൽ പൂർണമായും വിശ്വാസത്തിലെടുത്തല്ല ഇവിടേക്കെത്തിച്ചത്. സ്ഥലം കാട്ടിക്കൊടുത്ത ശേഷം ശ്രീപ്രിയയെ മേൽപ്പാലത്തിന്റെ കോണിപ്പടിയിൽ കയറ്റി ഇരുത്തി. മൃതദേഹം നടപ്പാതയിലേക്ക് എടുത്തു വച്ചപ്പോളും അതേ ഇരിപ്പായിരുന്നു. പിന്നെ കുറെ നേരം തലകുമ്പിട്ടിരുന്നു. ഏകദേശം രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റിയത്.
അക്രമം തുടർക്കഥ
റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ കവാടം ചില നേരങ്ങളിൽ വിജനമാണ്. പലപ്പോഴും ഇത് സാമൂഹിക വിരുദ്ധർ ഉപയോഗപ്പെടുത്തുന്നു. ഈ പ്രദേശത്ത് ക്യാമറകളും ഇല്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് വൈകിട്ട് തമിഴ് സ്ത്രീ തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം പട്ടാമ്പി സ്വദേശിയും റെയിൽവേ പരിസരത്ത് തലയ്ക്കടിയേറ്റ് ചികിത്സയിലിരിക്കേ മരിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് റെയിൽവേ പാർക്കിംഗിന് സമീപം ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നും മുൻവൈരാഗ്യത്താലും യുവാവ് സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |