തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് ജയപ്രകാശ്. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും കേസന്വേഷണത്തെ ഇപ്പോൾ ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തെറ്റുപ്പറ്റി പോയെന്ന എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്കല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് പ്രതികരിച്ചു.
ഹോസ്റ്റലിൽ ഇടിമുറി
സിദ്ധാർത്ഥിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളുമായി കോളേജിലെ മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു മാദ്ധ്യമങ്ങളോട് സംസാരിച്ചു. എസ്എഫ്ഐയുടെ അക്രമം കോളേജിലും ഹോസ്റ്റലിലും പതിവായിരുന്നുവെന്നും ഇത് തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ ക്യാമറകൾ എടുത്തുകളഞ്ഞു. ഒന്നാംവർഷ വിദ്യാർത്ഥികളുടെ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണെന്നും ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |