തിരുവനന്തപുരം : ക്ഷേമപെൻഷൻ കുടിശിക നൽകാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഇടതുമുന്നണി യോഗത്തിൽ സി.പി.ഐയുടെ വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിന് ചേർന്ന യോഗത്തിലാണ് സി.പി.ഐ വിമർശനം ഉന്നയിച്ചത്. ഏഴുമാസത്തെ പെൻഷൻ കുടിശികയാണെന്നും ഇത് പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സി.പി.ഐ യോഗത്തിൽ ചൂണ്ടിക്കാട്ടി . എന്നാൽ പെൻഷൻ എത്രയും വേഗം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വന്യജീവി ആക്രമണം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എൻ.സി.പി യോഗത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രവനം നിയമമാണ് പ്രശ്നമെന്നും ഇത് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കേന്ദ്രവനം നിയമപ്രകാരം വന്യജീവികളെ കൊല്ലുന്നതിന് നിയന്ത്രണമുണ്ട്. സംസ്ഥാനത്തിന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |