സിദ്ധാർത്ഥിന്റെ മരണം
ഉന്നയിച്ച് ആർ.ജെ.ഡി
തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം വൈകുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരിച്ചടിയാവുമെന്ന് എൽ.ഡി.എഫ് യോഗത്തിൽ സി.പി.ഐയുടെ വിമർശനം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനാണ് മുന്നണി യോഗം ചേർന്നത്. ഏഴു മാസത്തെ പെൻഷൻ കുടിശികയാണെന്നും ചൂണ്ടിക്കാട്ടി.പെൻഷൻ എത്രയും വേഗം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം ആർ.ജെ.ഡി ഉന്നയിച്ചു. വിദ്യാർത്ഥിയുടെ മരണം സമൂഹത്തിൽ കനത്ത ആഘാതമായി മാറിയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാർത്ഥി സംഘടനകൾക്ക് കർശന നിർദ്ദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എൻ.സി.പിയും ചൂണ്ടിക്കാട്ടി. കേന്ദ്ര വനം നിയമമാണ് പ്രശ്‌നമെന്നും ഇതു ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കേന്ദ്രനിയമപ്രകാരം വന്യജീവികളെ കൊല്ലുന്നതിന് നിയന്ത്രണമുണ്ട്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിനു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |