കൊച്ചി: ഭാരതത്തെ ശിഥിലീകരിക്കുന്ന ആഖ്യാനങ്ങൾ ഉണ്ടായാൽ അത് ചെറുത്തുതോൽപ്പിക്കണമെന്ന് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച സോഷ്യൽമീഡിയ കോൺഫ്ലുവൻസ് ലക്ഷ്യ -2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹമാദ്ധ്യമങ്ങളിലാണ് ആഖ്യാനങ്ങൾ കൂടുതൽ കാണുന്നത്. അതിൽ സത്യവും അസത്യവുമുണ്ട്. മഹാഭാരതത്തിലും അത് കാണാം. സത്യം സത്യമായി റിപ്പോർട്ട് ചെയ്യണം. മാദ്ധ്യമ പ്രവർത്തകർ സത്യത്തിനായി നിലകൊള്ളണം.ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുമായി പ്രശ്‌നങ്ങളില്ല. പാമ്പും കീരിയുംകളി നിറുത്തി. ഇപ്പോൾ ടോം ആൻഡ് ജെറി പോലെയാണെന്നും ആനന്ദബോസ് പറഞ്ഞു.
നടൻ ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണുമോഹനും വിശ്വസംവാദകേന്ദ്രം എക്‌സലൻസ് പുരസ്‌കാരം ഗവർണർ സമ്മാനിച്ചു. 50,000രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ലക്ഷ്യയിൽ പങ്കെടുത്ത മികച്ച 10 സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർക്ക് 10000 രൂപയുടെ എക്‌സലൻസ് പുരസ്‌കാരവും പ്രഖ്യാപിച്ചു. ഉണ്ണി മുകുന്ദന് ലഭിച്ച പുരസ്‌കാര തുക നിർദ്ധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി സമർപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.സി. നരേന്ദ്രൻ അദ്ധ്യക്ഷനായി.
ആർ.എസ്.എസ് പ്രാന്തപ്രചാരക് എസ്. സുദർശനൻ,സംവിധായകൻ വിഷ്ണുമോഹൻ, ആർ.എസ്.എസ് പ്രചാർപ്രമുഖ് എം. ബാലകൃഷ്ണൻ, പ്രചാർസമിതി അംഗം വി. വിശ്വരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |