തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ കൗൺസിൽ മുൻ അംഗവും മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ മെഡിക്കൽ അഡ്വൈസറുമായിരുന്ന വഴുതക്കാട് ഫോറസ്റ്റ് ലെയിൻ (ഹൗസ് നമ്പർ 5) രോഹിണിയിൽ ഡോ. പി.കെ.രാധാകൃഷ്ണപിള്ളയ്ക്ക് (86) വിട. ശനിയാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരം ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
കോൺഗ്രസ് മുതിർന്ന നേതാവ് വി.എം.സുധീരൻ, ആന്റണി രാജു എം.എൽ.എ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം 1980ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിലേക്കും 1991ൽ കൗൺസിലിന്റെ കേന്ദ്ര നിർവാഹക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. വിരമിച്ചശേഷം ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ മെഡിക്കൽ അഡ്വൈസറായി. അഭയയുടെ പ്രസിഡന്റ് സ്ഥാനവും വഹിച്ചു.
കേരള പബ്ലിക് ഹെൽത്ത് ലബോറട്ടറി മുൻ ഡയറക്ടർ ജി.ഇന്ദിരയാണ് ഭാര്യ. മക്കൾ: കിഷോർ പിള്ള (യു.എസ്.ടി), ഡോ. കമല റാംമോഹൻ (മെഡിക്കൽ കോളേജ്, പാരിപ്പള്ളി). മരുമകൻ: ഡോ. റാം മോഹൻ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |