SignIn
Kerala Kaumudi Online
Sunday, 28 April 2024 2.55 PM IST

മൂർഖനും ഉടുമ്പുമെല്ലാം സുഖമായി വളരുന്നത് പൊലീസ് സ്റ്റേഷനിൽ, വിദേശ ടൂറിസ്റ്റുകൾ ധാരാളം വരുന്നയിടത്തെ കാഴ്‌ച

police

കോട്ടയം: ബോട്ടുജെട്ടിയോട് ചേർന്നുള്ള സ്റ്റേഷൻ കോമ്പൗണ്ടിൽ വെസ്റ്റ് പൊലീസിന് സ്വന്തമായി പാമ്പുവളർക്കൽ കേന്ദ്രമുണ്ട്. കേസുകളിലും അപകടങ്ങളിലുംപെട്ട് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ കാടുപിടിച്ചാണ് ക്ഷുദ്ര ജീവികളുടെ വിഹാര കേന്ദ്രമായത്. വിദേശികളടക്കമുള്ള നിരവധി സഞ്ചാരികളെത്തുന്നിടത്താണ് വാഹനങ്ങളുടെ ശ്മശാനഭൂമി.

കാറുകൾ, ലോറി, വാനുകൾ, ഓട്ടോറിക്ഷകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങി ഒരു കുന്ന് വാഹനങ്ങളാണ് ഇത്തരത്തിൽ നശിക്കുന്നത്. കേസിൽ ഉൾപ്പെടുമെന്ന് അറിഞ്ഞ് പ്രതികൾ ഉപയോഗിക്കുന്ന 'നടതള്ളിയ' വാഹനങ്ങൾ മുതൽ പുതുപുത്തൻ വരെയുണ്ട്. സ്റ്റേഷൻ വളപ്പിലും റോഡരികിലുമായി കിടക്കുന്ന വാഹനങ്ങൾ വർഷങ്ങളായി കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ സാക്ഷ്യപത്രങ്ങൾക്കൂടിയാണ്. കേസ് അനുകൂലമായാലും ഈ വാഹനങ്ങൾ തിരിച്ചുകിട്ടിയിട്ട് കാര്യമില്ല. ആരും എടുക്കുകയുമില്ല.

വള്ളിക്കെട്ടുകൾ

വാഹനങ്ങളുടെ മേൽകാടും പടലും പിടിച്ച് മനുഷ്യന് കടന്ന് ചെല്ലാൻ കഴിയാത്ത അവസ്ഥ. പാമ്പും ഉടുമ്പും മറ്റ് ക്ഷുദ്ര ജീവികളുമെല്ലാം സുഖമായി കഴിയുന്നു. യാത്രക്കാരും വിനോദസഞ്ചാരികളും നടക്കാനിറങ്ങുന്നവരുമായി പരിസരത്ത് ദിവസമെത്തുന്നത് നൂറുകണക്കിന് പേർ. സ്ഥലം വെട്ടിത്തെളിച്ച് വാഹനങ്ങൾ നീക്കിയാൽ സ്റ്റേഷൻ വളപ്പ് മറ്റ് കാര്യങ്ങൾക്കും ഉപയോഗിക്കാം.

നടപടിയില്ല
കേസിൽപ്പെട്ട് കെട്ടിക്കിടക്കുന്ന വാഹനങ്ങൾ പരിശോധിച്ച് വില നിശ്ചയിച്ച് ലേലംചെയ്ത് വിൽക്കണമെന്നാണ് ചട്ടം. വാഹനം പിടിച്ചെടുത്താൽ രണ്ടാഴ്ചയ്ക്കകം ഫോട്ടോയെടുത്ത് ബന്ധപ്പെട്ടവരെക്കണ്ട് നടപടി പൂർത്തിയാക്കി കോടതിമുമ്പാകെ എത്തിക്കണമെന്നാണ് നിർദേശം. കോടതി പ്രത്യേകമായി നിർദേശിക്കാത്തപക്ഷം പിടിച്ചെടുത്ത വാഹനങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ല. വിട്ടുകൊടുക്കാൻ കോടതി നിർദേശിച്ചാൽ രണ്ടുമാസത്തിനകം വിട്ടുകൊടുത്തിരിക്കണം. ലേലത്തിൽ വിൽക്കാനാണ് കോടതി നിർദേശിക്കുന്നതെങ്കിൽ രണ്ടാഴ്ചയ്ക്കകം നടപടി തുടങ്ങി ആറുമാസത്തിനകം പൂർത്തിയാക്കണം. എന്നാൽ ഉടമകൾക്ക് വണ്ടികൾ കണ്ടെത്താൻ പോലും ഇപ്പോൾ പ്രയാസം.

വാഹനം മാറ്റിയാൽ

സ്റ്റേഷൻ വളപ്പ് തെളിച്ച് വിശ്രമകേന്ദ്രമോ പാർക്കിംഗ് കേന്ദ്രമോ ആക്കാം

കാൽനടയാത്രക്കാർക്ക് സ്വസ്ഥമായി കടന്നു പോകാം

വിദേശികൾ ഉൾപ്പെടെ കാണുന്നതിനാൽ നാണക്കേട് ഒഴിവാക്കാം

'' വാഹനങ്ങൾ ലേലം ചെയ്യാനോ വിട്ടുകൊടുക്കാനോ കൃത്യമായ ഇടപെടലുകളാണ് ആവശ്യം. ഇത്രയും കണ്ണായ സ്ഥലം ഇങ്ങനെ പാഴാക്കരുത്'' പത്മകുമാർ, പൊതുപ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE STATION, TOURISTS, SNAKES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.