തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം സോഫ്റ്റ്‌വെയറിലൂടെ പരിമിതപ്പെടുത്തിക്കൊണ്ട് മോട്ടോർവാഹനവകുപ്പ്.വ്യാഴാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും മറ്റൊരുതരത്തിൽ നടപ്പാക്കി.
ഡ്രൈവിംഗ് ടെസ്റ്റിന് തീയതി അനുവദിക്കുന്നത് സാരഥി സോഫ്റ്റ്‌വേറിലൂടെയാണ്. ആർ.ടി.ഒ, ജോ.ആർ.ടി.ഒമാർ ഉൾപ്പെടെയുള്ള ഓഫീസ് മേധാവിമാരാണ് ഓരോ ദിവസവും ടെസ്റ്റിൽ പങ്കെടുക്കേണ്ടവരുടെ എണ്ണം നിശ്ചയിക്കുന്നത്. ഒരു ഇൻസ്‌പെക്ടർ 60 പേരെയാണ് പരിശോധിച്ചിരുന്നത്. ഇതിന് പകരം ഓഫീസിൽ പരമാവധി 50 പേർക്ക് മാത്രം അവസരം നൽകുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. വ്യാഴാഴ്ച 50 ആക്കിയതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായപ്പോൾ അത് പിൻവലിച്ചതായി അറിയിച്ചിരുന്നു. തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റിൽ കോക്കസ് പ്രവർത്തിക്കുണ്ടെന്ന് മന്ത്രി ഗണേശ്‌കുമാർ ആരോപിച്ചിരുന്നു.
സിമന്റ് കട്ടയ്ക്കു
പിന്നാലെ പായണം
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അടുത്ത ഒരാഴ്ച സിമന്റ് കട്ട (ഹോളോബ്രിക്സ്, ബ്രിക്സ്) കയറ്റിയ ലോറികൾക്ക് പിന്നാലെ പായും. ഇവ പരിശോധിക്കാനുള്ള നിർദേശം എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പ് സന്ദേശത്തിലൂടെ കൈമാറി. അമിതഭാരം കയറ്റിയ നിരവധി ലോറികൾ നിരത്തിലുള്ളപ്പോൾ, സിമന്റ് കട്ട കയറ്റിയ വാഹനങ്ങൾ മാത്രം പരിശോധിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
ഈ നിർദേശങ്ങളൊന്നും സാധാരണ ഉത്തരവായി ഇറങ്ങാറില്ല. പകരം വാട്സ് ആപ് അല്ലെങ്കിൽ വാക്കാൽ സന്ദേശമായിട്ടാകും കൈമാറുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |