ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വായ്പ പരിധി സംബന്ധിച്ച വിഷയത്തിൽ കേരളത്തിന് സുപ്രീം കോടതിയുടെ പിന്തുണ. ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തടസമെന്ന് ചോദിച്ച കോടതി കേന്ദ്ര സർക്കാർ തീരുമാനം നാളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായ്പ പരിധി കൂട്ടിക്കിട്ടാൻ കേരളം നേരത്തെ കേന്ദ്രവുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പരാജയപ്പെട്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ചർച്ചയിൽ 19,351 കോടി രൂപ കൂടി കടമെടുക്കാനുള്ള അഭ്യർത്ഥന ധനകാര്യമന്ത്രാലയം തള്ളിയെന്നാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചത്. അതേസമയം, 5000 കോടി രൂപ ഏപ്രിൽ ഒന്നിന് നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
വായ്പ പരിധിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |