ജയ്‌സാൽമീർ: പരിശീലന പറക്കലിനിടെ രാജസ്ഥാനിൽ യുദ്ധവിമാനം തകർന്നുവീണു. ജയ്‌സാൽമീറിലാണ് സംഭവം. അപകടമുണ്ടായ ഉടൻ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ടു. 2001 മുതൽ സൈന്യം ഉപയോഗിക്കുന്ന തേജസ് വിഭാഗത്തിലെ യുദ്ധവിമാനമാണ് തകർന്നുവീണത്. ഇത് ആദ്യമായാണ് തേജസ് യുദ്ധ വിമാനത്തിന് ഇത്തരം ഒരപകടം ഉണ്ടാകുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമാണിത്. ലക്ഷ്മി ചന്ദ് സൻവാൾ കോളനിയിലെ ഒരു കോളേജ് ഗ്രൗണ്ടിലേക്കാണ് വിമാനം വീണത്.
23 വർഷമായി സൈന്യത്തിന്റെ ഭാഗമാ തേജസ് വിമാനങ്ങൾ ആകെ 40 എണ്ണമാണ് വ്യോമസേനക്കുള്ളത്. 83ഓളം വിമാനങ്ങൾക്കായി 36,468 കോടി രൂപ അഡ്വാൻസ് നൽകിയിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ഡവലപ്‌മെന്റ് ഏജൻസി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡും ചേർന്ന് നിർമ്മിച്ച തേജസ് 2016ഓടെ ഇന്ത്യൻ വ്യോമസേനയുടെ അടുത്തെത്തി. വ്യോമസേനക്കൊപ്പം നാവികസേനയും വിമാനം ഉപയോഗിക്കുന്നുണ്ട്.
BREAKING: An Indian Air Force's aircraft Tejas has crashed near Jaisalmer in #Rajasthan.#India pic.twitter.com/YR1qEoKRoW
— World Times (@WorldTimesWT) March 12, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |