4.7 ലക്ഷം പിഴയീടാക്കി
തിരുവനന്തപുരം: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുകയും അമിതവേഗത്തിൽ ഇരുചക്രവാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത 26 പേരുടെ ലൈസൻസ് റദ്ദാക്കി. നാലുപേർക്കെതിരെ കേസെടുത്തു.
പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. 4,70,750 രൂപ പിഴ ഈടാക്കി. ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിൽ വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം പരിശോധന നടത്തി. 32 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. ഇവർക്കെതിരെ കോടതി നടപടികൾ ആരംഭിച്ചു.
വാഹനങ്ങൾ രൂപമാറ്റം വരുത്തി അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയിരുന്നു. ട്രാഫിക് ഐ.ജിയുടെ കീഴിൽ ട്രാഫിക് റോഡ് സേഫ്റ്റി സെൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.
സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം എ.ഡി.ജി.പി എം.ആർ.അജിത് കുമാർ, ഗതാഗത കമ്മിഷണറും എ.ഡി.ജി.പിയുമായ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |