തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധിക സർവർ സജ്ജീകരിക്കുന്നതിന് നടപടികൾ തുടങ്ങി. പുതിയ സർവറിനുള്ള ലൈസൻസ് ഫീസായി 3.54 ലക്ഷം രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.
ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു (യു.ഐ.ഡി.എ.ഐ) നൽകാനുള്ളതാണ് ലൈസൻസ് ഫീസ്. ഇ പോസ് യന്ത്രത്തിൽ റേഷൻ കാർഡ് ഉടമ വിരൽ പതിക്കുമ്പോൾ ആധാർ ഡേറ്റയിലെ വിവരങ്ങൾ പരിശോധിക്കാൻ സഹായിക്കുന്നതാണ് സർവർ. നിലവിൽ ഐ.ടി മിഷനു കീഴിൽ കേരളത്തിലുള്ള സർവറിന്റെ ശേഷി മതിയാകാത്തതിനാലാണ് പകരം സർവർ സജ്ജീകരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ സർവർ ശേഷി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതാണ്. എന്നാൽ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർ കാലതാസം വരുത്തി. അതാണ് ഇപ്പോഴത്തെ കൂട്ടക്കുഴപ്പങ്ങൾക്ക് കാരണമായത്.
അതേസമയം, സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നു മുതൽ സാധാരണ തോതിൽ പുനരാരംഭിക്കും. മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്ങിനായി കഴിഞ്ഞ വ്യാഴാഴ്ച റേഷൻ വിതരണം നിറുത്തിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |