SignIn
Kerala Kaumudi Online
Saturday, 27 April 2024 11.17 AM IST

ഉച്ചഭക്ഷണം തയ്യാറാക്കാൻ അൽപ്പം വൈകി; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി

food

ലക്‌നൗ: ഉച്ചഭക്ഷണം വിളമ്പാൻ വൈകിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ശേഷം ഇയാൾ ജീവനൊടുക്കി. ഉത്തർപ്രദേശിലെ തങ്കോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്വാലൻപൂർവ ഗ്രാമത്തിലാണ് സംഭവം. പ്രേമദേവി (28), ഭർത്താവ് പരശ്‌റാം (30) എന്നിവരാണ് മരിച്ചതെന്ന് തങ്കോൺ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഹനുമന്ത് ലാൽ തിവാരി പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പറമ്പിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പരശ്‌റാം ഭാര്യയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. ദേഷ്യം സഹിക്കവയ്യാതെ പരശ്‌റാം മൂർച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തി. ശേഷം ജയിലിൽ പോകേണ്ടി വരുമെന്ന ഭയം വന്നതോടെ ഇയാൾ വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് എസ്‌എച്ച്ഒ പറഞ്ഞു.

പരശ്‌റാമിന്റെയും പ്രേമദേവിയുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടു. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, FOOD, LUNCH, KILLED WIFE, MAN KILLED HIS WIFE, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.