ലക്നൗ: വിവാഹ ദിനത്തിൽ വരൻ എത്താതായതോടെ മറ്റൊരു സ്ത്രീയും ചെയ്യാത്ത 'കടുംകൈ' ചെയ്ത് ഉത്തർപ്രദേശ് സ്വദേശിനി. സ്വന്തം സഹോദരനെ വിവാഹം കഴിക്കുകയായിരുന്നു ലഖിംപൂർ സ്വദേശിനിയായ പ്രീതി യാദവ്. മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.
സമൂഹ വിവാഹ പദ്ധതിയിലൂടെ വിവാഹിതരാകുന്നവർക്ക് 5,1000 രൂപയാണ് പാരിതോഷികമായി ലഭിക്കുക. ഇതിൽ 35,000 രൂപ വധുവിന്റെ അക്കൗണ്ടിലേക്കും പതിനായിരം രൂപ വിവാഹാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനുമാണ് നൽകുക. രമേഷ് യാദവ് എന്നയാളുമായിട്ടായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
രമേഷ് വിവാഹത്തിന് എത്തിയില്ല. തുടർന്ന് പണം നഷ്ടമാകാതാരിക്കാൻ സഹോദരനെ വിവാഹം ചെയ്തു. വിവരം പുറത്തുവന്നതോടെ പൊലീസ് സഹോദരങ്ങൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സമൂഹ വിവാഹത്തിന്റെ പേരിൽ മുമ്പും തട്ടിപ്പ് നടന്നിരുന്നു. ഇനി അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അസിം അരുൺ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |