SignIn
Kerala Kaumudi Online
Saturday, 27 April 2024 11.35 AM IST

'ഞാൻ ഇടതുപക്ഷക്കാരൻ, കെ രാധാകൃഷ്ണനേ വോട്ട് ചെയ്യൂ'; തുറന്നുപറഞ്ഞ് കലാമണ്ഡലം ഗോപി

kalamandalam

തൃശൂർ: താൻ ഇടതുപക്ഷ ചായ്‌വുള്ള ആളാണെന്നും കെ രാധാകൃഷ്ണനുമാത്രമേ വോട്ടുചെയ്യൂ എന്നും അതിൽ സംശയമില്ലെന്നും വ്യക്തമാക്കി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇടതുപക്ഷത്തോടും കെ രാധാകൃഷ്ണനോടുമുള്ള അടുപ്പവും താത്പര്യവും തുറന്ന് പറഞ്ഞത്.

'സുരേഷ് ​ഗോപിക്ക് വോട്ട് അഭ്യർത്ഥിച്ചുള്ള വിഡിയോ കൊടുക്കില്ലെന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഇലക്ഷൻ കഴിഞ്ഞിട്ട് വീഡിയോ കൊടുക്കാം. ഇലക്ഷന് തൃശൂരിൽ അദ്ദേഹം സ്ഥാനാർത്ഥിയായിട്ട് നിൽക്കുമ്പോൾ വീഡിയോ കൊടുത്തിട്ട് ഫലമില്ല. ഞാൻ ആലത്തൂർ മണ്ഡലത്തിൽപ്പെട്ടുള്ള ആളായതിനാൽ മറ്റ് മണ്ഡലത്തിലേക്ക് വീഡിയോ കൊടുക്കുന്നതുകൊണ്ട് ഫലമില്ല. സ്നേഹബന്ധം പുലർത്താനായിട്ട് രാഷ്ട്രീയക്കളിയല്ലല്ലോ കളിക്കേണ്ടത്. അത് രാഷ്ട്രീയക്കാർ തമ്മിലാവാം. എന്നാൽ ഞാൻ അതിൽപ്പെട്ടതല്ല. ആ നിലയ്ക്ക് കൊടുക്കില്ലാന്ന് പറഞ്ഞെന്നേയുള്ളൂ.

ഞാൻ വോട്ടുചെയ്യുന്നത് രാധാകൃഷ്ണനാണ്. അതിൽ സംശയമില്ല. കുറേകാലമായി ഞങ്ങൾ തമ്മിൽ അങ്ങേയറ്റത്തെ സ്നേഹബന്ധമുള്ളവരാണ്. കലാമണ്ഡലവുമായി വലിയ ബന്ധമുള്ളയാളാണ് രാധാകൃഷ്ണൻ.അദ്ദേഹം നിൽക്കുമ്പോൾ അദ്ദേഹത്തിന് മാത്രമേ വോട്ടുകൊടുക്കൂ. ഇടതുപക്ഷത്തിനോട് ചായ്‌വുണ്ട്. എന്നുകരുതി മറ്റുള്ളവരൊക്കെയും തോൽക്കണമെന്നുമില്ല. സുനിൽ കുമാർ എന്റെ അടുത്ത സുഹൃത്താണ്, ആനിലയ്ക്ക് സുനിൽകുമാർ ജയിക്കണമെന്ന് ആഗ്രഹമുണ്ട്. സുരേഷ് ഗോപി ജയിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷേ എങ്ങനെ ഉണ്ടാവുമെന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല'-കലാമണ്ഡലം ഗോപി പറഞ്ഞു.

തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ കലാമണ്ഡലം ഗോപി അനുഗ്രഹിക്കണമെന്ന് പ്രശസ്തനായ ഡോക്ടർ ആവശ്യപ്പെട്ടുവെന്ന മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൻ വിവാദമായിരുന്നു. ആശാന് പദ്മഭൂഷൺ കിട്ടണ്ടേയെന്ന് ഡോക്ടർ ചോദിച്ചതായും പോസ്റ്റിലുണ്ടായിരുന്നു. ഗോപിയാശാനെ കാണാനായി ആരെയും ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരിൽ പോയി മാനസപൂജ ചെയ്യാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തുടർന്ന് വിവാദമായതോടെ ഗോപിയാശാന്റെ മകൻ രഘു കുറിപ്പ് പിൻവലിച്ചു.

ഇതിന് പിന്നാലെ ഇന്ന് ഉച്ചയോടെ സുരേഷ് ഗോപിയെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫേസ്ബുക്കിൽ കുറിച്ചു.

തന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം ആവശ്യമില്ലെന്നും, എന്നും എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ തന്നെ സ്നേഹിക്കുന്ന ആർക്കുവേണമെങ്കിലും എപ്പോഴും തന്നെ കാണാൻ വരാമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAMANDALAM GOPI, BJP, SURESHGOPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.