മാഹി:മലയാള നോവൽ സാഹിത്യത്തിൽ എം. മുകുന്ദൻ കൈയ്യൊപ്പ് ചാർത്തിയ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നോവലിന്റെ സുവർണ ജൂബിലി ആഘോഷം ' ഇതിഹാസം മുകുന്ദം' മാഹി കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ മലയാള കലാഗ്രാമത്തിൽ നടന്നു. ഉദ്ഘാടകനായ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള എം.മുകുന്ദനെ ആദരിച്ചു.
നോവലിന്റെ സുവർണ ജൂബിലി സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ വിനോയ് തോമസിനും നോവൽ പുരസ്‌കാരങ്ങൾ സിജോ എം.ജോസ്, ഡോ.കെ.എസ്.വിനോദ് എന്നിവർക്കും ഗോവ ഗവർണറും എം.മുകുന്ദനും ചേർന്ന് സമ്മാനിച്ചു. ആയുർവേദ വൈദ്യൻ മാവില രാജീവൻ വൈദ്യർക്ക് ആയുർശ്രീ പുരസ്‌കാരം നൽകി. വിവിധ പ്രതിഭകളെയും ആദരിച്ചു.
കേരള കൗമുദി കണ്ണൂർ യൂണിറ്റ് ചീഫ് ഒ.സി.മോഹൻ രാജ് അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് ആമുഖ പ്രഭാഷണം നടത്തി. രമേശ് പറമ്പത്ത് എം.എൽ.എ, മുൻമന്തി ഇ.വത്സരാജ്, കേരള കൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ പ്രിൻസ് സെബാസ്റ്റ്യൻ, മാഹി ലേഖകൻ ചാലക്കര പുരുഷു എന്നിവർ സംസാരിച്ചു. എം.മുകുന്ദന്റെ രചനാലോകം എന്ന സംവാദ സദസ് നടത്തി. സി.വി.ബാലകൃഷ്ണൻ, യു.കെ.കുമാരൻ, കൽപ്പറ്റ നാരായണൻ, ഡോ. കെ.വി.സജയ് എന്നിവർ സംസാരിച്ചു. എം.മുകുന്ദൻ മറുപടി പറഞ്ഞു. കേരള കൗമുദി യൂണിറ്റ് മാനേജർ കെ.വി.ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്യൂറോ ചീഫ് കെ.സുജിത്ത് സ്വാഗതവും സർക്കുലേഷൻ മാനേജർ എം.പ്രശാന്ത് നന്ദിയും പറഞ്ഞു. ഗസൽഗായിക സ്മിത ഗിരീഷിന്റെ സംഗീത സായാഹ്നഹ്നം അരങ്ങേറി.
എഴുത്തുകാർ പറയുന്നത്
ശാശ്വതം:ശ്രീധരൻ പിള്ള
രാഷ്ട്രീയക്കാരുടേതു പോലല്ല, എഴുത്തുകാർ പറഞ്ഞത് കാലാതിവർത്തിയായി നിലനിൽക്കുമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.
എം.മുകുന്ദനിലൂടെ മയ്യഴിയുടെ ചരിത്രം തന്നെയാണ് തുറന്നത്.300 വർഷങ്ങൾക്ക് മുമ്പാണ്ഫ്രഞ്ച് അധിനിവേശം ഇവിടെ എത്തിയത്. അതിൻറെ സമഗ്രതയിൽ ജനമനസ്സുകളെ നിയന്ത്രിക്കുന്നതിൽ നമ്മുടെ പ്രിയങ്കരനായ എഴുത്തുകാരൻ1974 ൽ ചെയ്ത ആ ശ്രമം അര നൂറ്റാണ്ടിന് ശേഷവും പുസ്തകമായിനമ്മളോടൊപ്പമുണ്ടെന്ന് ശ്രീധരൻപിള്ള പറഞ്ഞു.പുതുതലമുറ എഴുത്തുകാർ സജീവമാണെങ്കിലും ഇന്നും വൈക്കം മുഹമ്മദ് ബഷീറിന്റെയും തകഴിയുടെയും എം.മുകുന്ദന്റെയും ടി.പത്മനാഭന്റെയും കൃതികൾക്കാണ് പ്രിയമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |