ചെങ്ങന്നൂർ: ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ജാമ്യത്തിലിറങ്ങി ഒളിവിൽപോയ രണ്ടുപേരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. 2000ൽ മോഷണക്കേസിൽ പ്രതിയായ നൂറനാട് പാലമേൽ മുതുകാട്ടുകര നെടിയത്ത് വീട്ടിൽ നാസർ ( 50), 2011ൽ കെ.എസ്.ആർ.ടി.സി.ബസ് കണ്ടക്ടറെ മർദ്ദിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ തിരുവല്ല, കടപ്ര, ശശിഭവനത്തിൽ അജീഷ് കുമാർ (41) എന്നിവരെയാണ് പിടികൂടിയത്. നാസറിനെ 2009 ലും ഷൈജുവിനെ 2016 ലും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ചെങ്ങന്നൂർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വിനോജ്, അനിലാ കുമാരി, ഗീതു, സി.പി.ഒ മാരായ പ്രവീൺ, മസീഹ്, മനോജ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത് . പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |