ആലപ്പുഴ : വ്യത്യസ്ത കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടന്നിരുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 2000 ൽ ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതിയായ നൂറനാട് പാലമേൽ മുതുകാട്ടുകര നെടിയത്ത് വീട്ടിൽ ആട് നാസർ എന്നു വിളിക്കുന്ന നാസർ (50), 2011 ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്ടറെ ദേഹോപദ്രവമേൽപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ തിരുവല്ല കടപ്ര ശശിഭവനത്തിൽ അജീഷ് കുമാർ (41) എന്നിവരാണ് പിടിയിലായത്.
ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം കോടതി നടപടികൾക്കു വിധേയരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. നാസറിനെ 2009 ലും ഷൈജുവിനെ 2016 ലും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. കോടതി നിരവധി തവണ അറസ്റ്റു വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.പിടികിട്ടാപ്പുള്ളികളെ കണ്ടെത്തി അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതിന് ജില്ലാ പോലീസ് മേധാവി ആരംഭിച്ച നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ ഡിവൈ.എസ്.പി എൻ.രാജേഷിന്റെ നിദ്ദേശാനുസരണമാണ് അറസ്റ്റ്. ചെങ്ങന്നൂർ സി.ഐ ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ വിനോജ്, അനിലാകുമാരി, ഗീതു, സി.പി.ഒമാരായ പ്രവീൺ, മസീഹ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |