ബേപ്പൂർ: അനധികൃത മദ്യവില്പന, നിരോധിത ലഹരി ഉൽപന്നങ്ങളുടെ വില്പന, സ്കൂൾ പരിധിക്കുള്ളിൽ പുകയില ഉൽപന്നങ്ങൾ വില്പന എന്നിവ നടത്തിയതിനെ തുടർന്ന് പെട്ടിക്കടക്കാരനെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബി.സി റോഡ് ജംഗ്ഷനു സമീപം പഴയ ഷാജി ടാക്കീസിന് മുൻവശത്ത് പെട്ടിക്കട നടത്തിയിരുന്ന കരുണാകരനാണ് പിടിയിലായത്. പെട്ടിക്കടയിൽ നിന്ന് നാല് വിദേശമദ്യക്കുപ്പികളുംനിരോധിത ലഹരി ഉൽപന്നങ്ങളുമാണ് കണ്ടെത്തിയത്. പെട്ടിക്കടയും അനധികൃതമാണെന്നാണ് പൊലീസ് പറയുന്നത്. പല തവണ ഇദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് മാറാട് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. പെട്ടിക്കടയും സമീപത്തുള്ള അനധികൃത മത്സ്യ വിൽപന ഷെഡും ഉടൻ തന്നെ പൊളിച്ചു മാറ്റുമെന്ന് അവർ അറിയിച്ചു.സ്.ഐ ജയകൃഷ്ണൻ, എസ്.ഐ ഷുഹൈബ്, എ.എസ്.ഐ കീർത്തിലാൽ, എസ്.സി.പി.ഒ മധുസൂദനൻ. സി.പി.ഒ ആസിഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |